കോട്ടയം: മദ്യം വാങ്ങാനെത്തുന്നവരെ മാന്യമായി പരിഗണിക്കണമെന്നും ഇവർക്ക് ക്യൂ നിൽക്കുന്നതിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷന് എക്‌സൈസ് വകുപ്പിന്റെ കത്ത്. ജില്ലയിൽ 11 ചില്ലറ വിൽപ്പന ശാലകളിലാണ് സൗകര്യം ഒരുക്കേണ്ടത്. ഇവിടങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കത്തുനൽകിയത്.
ജില്ലയിൽ ഏറ്റവുമധികം കച്ചവടം നടക്കുന്നത് നാഗമ്പടത്തെയും ചങ്ങനാശേരിയിലെയും ചില്ലറ വിൽപ്പന ശാലകളിലാണ്. രണ്ടിടത്തും അഞ്ചു വീതം കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. 90 ശതമാനത്തിലും ക്യൂ നിൽക്കുന്നതിനു മേൽക്കൂരയില്ല. ഇവിടങ്ങളിൽ മേൽക്കൂര നിർമ്മിക്കണം.
കടമ്പകൾ
എക്‌സൈസിന്റെ നിർദേശം നടപ്പാക്കാൻ ബിവറേജസ് കോർപ്പറേഷനുള്ള പ്രധാന കടമ്പ പല കെട്ടിടങ്ങളിലും ഇപ്പോൾ മതിയായ സ്ഥലസൗകര്യമില്ലെന്നതാണ്. പുതിയ കെട്ടിടങ്ങളിലേയ്ക്ക് വിൽപ്പനശാലകൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |