SignIn
Kerala Kaumudi Online
Saturday, 20 April 2024 12.00 PM IST

ഇതൊന്ന് എഴുതിവയ്‌ക്കാമോ?

ee

''എന്താണ് 

വിജയം?""
'' എന്താണ് സന്തോഷം ?""
ഒരുപാട് നിർവചനങ്ങൾ ഇപ്പോൾ മനസിലേക്ക് വന്നുകാണും. അതൊക്കെ പോട്ടെ! നമുക്ക് ഈ സന്തോഷത്തെയും വിജയത്തെയും നമ്മുടേതായ രീതിയിൽ ഒന്നു പുനർ നിർവചനം നടത്തിയാലോ?
അതിനുമുമ്പ് മറ്റൊരു ചോദ്യം? നമുക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായ ധാരണ ഉണ്ടോ? ഒരു മാതൃകാജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് എന്തെങ്കിലും ആശയങ്ങൾ ഉണ്ടോ? സ്വപ്‌നം കാണുന്ന ജീവിതം എത്തരത്തിൽ ഉള്ളതാണ്?
ജീവിതത്തിലെ സുപ്രധാന മേഖലകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പ്രഥമ പരിഗണന കൊടുക്കേണ്ടത് ആരോഗ്യത്തിനു തന്നെ. ആരോഗ്യമില്ലെങ്കിൽ എല്ലാ നേട്ടങ്ങളും വ്യർത്ഥം. സ്വാസ്ഥ്യം നിറഞ്ഞ ജീവിതമാണ് ഏറ്റവും വലിയ വിജയം.
വ്യക്തിബന്ധങ്ങൾ, സാമൂഹികബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണകളും പ്രതീക്ഷകളും എന്തൊക്കെയാണ്? ജീവനോപാധിയെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമുള്ള സ്വപ്‌നങ്ങൾ ഏവ? വിനോദം, വിശ്രമം, യാത്രകൾ എന്നിവയെക്കുറിച്ചുള്ള സങ്കല്‌പങ്ങൾ?
മേൽസൂചിപ്പിച്ച മേഖലകളിൽ നാം എത്ര മാത്രം സംതൃപ്‌തരാണ്? ഇവയിൽ നിന്ന് എത്ര മാത്രം സന്തോഷം ഉത്പാദിപ്പിക്കുന്നുണ്ട്? ആലോചിച്ചിട്ട് ഒരു രൂപവും കിട്ടുന്നില്ല എന്നാണോ? എങ്കിൽ നമുക്കൊരു ജീവിതസംതൃപ്‌തി പരിശോധന നടത്തിയാലോ? ഇപ്പോഴുള്ള ജീവിതം എത്ര മാത്രം സംതൃപ്‌തികരവും ലക്ഷ്യബോധമുള്ളതും ആനന്ദപൂർണവുമാണ് എന്നറിയാനുള്ള ഒരു ആത്മപരിശോധന. ഇപ്പോൾ നിൽക്കുന്നത് എവിടെയെന്നറിഞ്ഞാലേ ഇനി എങ്ങോട്ടാണ് പോകേണ്ടെന്ന് തീരുമാനിക്കാൻ കഴിയൂ.
സ്വയം നിർണയ പരിശോധന തുടങ്ങുമുമ്പ് ഒരു ചോദ്യമുണ്ട്. നാം നമ്മുടെ യഥാർത്ഥ ജീവിതലക്ഷ്യം ഇതുവരെ കണ്ടെത്തിയോ? ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ജീവിതമേഖല ഏതാണ്? എന്താണ് ജീവിതത്തിന്റെ പാഷൻ? പ്രതീക്ഷിത സംതൃപ്‌തിയും നിലവിലെ സംതൃപ്‌തിയും തമ്മിൽ ഏറ്റവും അന്തരമുള്ളത് ഏതു മേഖലയിലാണ്? അപ്പോൾ ഒരു പേപ്പറും പേനയും എടുക്കുക. എന്നിട്ട് ഈ വാക്യം എഴുതുക.
''ജീവിതത്തിൽ എനിക്കുവേണ്ട ഏറ്റവും പ്രധാന നേട്ടം എന്താണ്? ആരോഗ്യം? കുടുംബം? ജോലി? ബിസിനസ്? വിനോദം? വിദ്യാഭ്യാസം? പദവി? സേവനം? പ്രശസ്‌തി? കല? വിജ്ഞാനം? ആത്മീയത?....ഇങ്ങനെ ഒരു നീണ്ട ലിസ്റ്റിൽ നിന്ന് നമുക്ക് ഏറ്റവും അനുയോജ്യവും ചിന്തിക്കുമ്പോൾ തന്നെ അനുഭൂതി നൽകുന്നതുമായ ഒരെണ്ണം ആ പേപ്പറിലേക്ക് എഴുതുക. എന്നിട്ട് അതിന്റെ നേരെ, എത്രവർഷം കൊണ്ടാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എഴുതുക.""
ഓരോന്നിന്റെയും വിശദാംശങ്ങൾ അതിന്റെ അടുത്ത പേജിൽ എഴുതണം. ഉദാഹരണത്തിന് പത്തുവർഷം കൊണ്ടാണ് ഒരു പ്രധാന കാര്യം നേടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓരോ വർഷവും ആ ലക്ഷ്യത്തിനുവേണ്ടി ചെയ്യേണ്ട പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കണം.
സമയബന്ധിതമായി ഓരോ കാര്യങ്ങളും രൂപകല്‌പന ചെയ്‌തു നടപ്പിലാക്കാനുള്ള പ്രവ‌ർത്തനരേഖ വളരെ വിശദമായി തന്നെ എഴുതിവയ്‌ക്കുക. ഒരു വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നേടാൻ ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങളും അതിനായി ഓരോ ആഴ്‌ചയും ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളും ആ ലിസ്റ്റിൽ ഉണ്ടാവണം. ഇതൊക്കെ മനസിൽ കുറിച്ചിട്ടാൽ പോരേ എന്നുതോന്നാം. പോര. കടലാസിൽ എഴുതിവയ്‌ക്കുമ്പോൾ അത് ഉപബോധമനസിനെ കണ്ടീഷൻ ചെയ്യാനും അങ്ങനെ ലക്ഷ്യപ്രാപ്‌തിക്കായി പരിശ്രമിക്കാനും സാധിക്കും. എഴുതിവയ്‌ക്കുന്ന കാര്യങ്ങൾ നൂറ് ശതമാനം കൃത്യമായി നടന്നില്ല എങ്കിൽപ്പോലും ഒരുപത്ത് ശതമാനത്തിലധികം വ്യതിചലനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഇതൊക്കെ വെറുതെ എഴുതിവച്ചാൽ മാത്രം പോര. അത് അതീവശ്രദ്ധയോടെ അച്ചടക്കത്തോടെ നടപ്പിലാക്കാനുള്ള ആത്മബലവും വേണം. മടി, അലസത, ഉഴപ്പ്, നീട്ടിവയ്‌ക്കൽ എന്നീ വാക്കുകൾ മറന്നേക്കണം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മൂന്നുമാസം ഈ ആസൂത്രണപ്രകാരമുള്ള പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിച്ചുനോക്കൂ. ചെറിയ വിജയങ്ങളിലൂടെ വലിയ വിജയത്തിൽ എത്തിച്ചേരാൻ കഴിയും എന്നൊരു ആത്മവിശ്വാസം നമ്മുടെ ലോഹഞരമ്പിലൂടെ ഒഴുകുന്നത് അനുഭവിച്ചറിയാം.
സ്വപ്‌നങ്ങൾ നേടാൻ വെറുതെ ദിവാസ്വപ്‌നം കണ്ടതുകൊണ്ടുമാത്രം കാര്യമില്ല. ആ സ്വപ്‌നത്തിന്റെ ഊർജം ഹൃദയത്തിലേക്ക് ആവാഹിച്ച് കരുത്തോടെയും കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കണം. സ്വപ്‌നങ്ങളെ അകന്നു പോകാൻ അനുവദിക്കാതെ അനുധാവനം ചെയ്യണം.
പക്ഷേ ഇതിനൊക്കെ സുപ്രധാനമായി വേണ്ടത് ഒരൊറ്റകാര്യം മാത്രം. സെൽഫ് ഡിസിപ്ലിൻ! അതെ! ലക്ഷ്യബോധത്തോടെയുള്ള കൃത്യനിഷ്‌ഠയും അച്ചടക്കവും. വിജയം സുനിശ്ചിതമാണ്. മുന്നോട്ട് തന്നെ പോവുക!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WEEKLY, SELF MOTIVATION, SURENDRAN CHUNAKKARA
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.