പെരിന്തൽമണ്ണ: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പ്രൊഫ. പാലക്കീഴ് നാരായണൻ ഏറ്റുവാങ്ങി. ശാരീരിക അവശതയിൽ കഴിയുന്നതിനാൽ അദ്ദേഹത്തിന് വസതിയിൽ അക്കാദമി ഭാരവാഹികൾ നേരിട്ടെത്തി ഉപഹാരം സമ്മനിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം പാലക്കീഴിന് കൈമാറി.
നൂറ് ശതമാനം അർപ്പണ ബോധത്തോടെ നമ്മുടെ ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനു വേണ്ടി പ്രവർത്തിച്ച പാലക്കീഴിന് ഈ ആദരവ് കൊടുക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് വൈശാഖൻ പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ.എംഎം നാരായണൻ, സാഹിത്യകാരൻ അശോകൻ ചരുവിൽ, പുകസ ജില്ലാ സെക്രട്ടറി വേണു പാലൂർ, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ, പാലക്കീഴ് പരമേശ്വരൻ, പാലക്കീഴിന്റെ ഭാര്യ പി.എം സാവിത്രി എന്നിവർ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണ് മുൻ ഗ്രന്ഥാലോകം പത്രാധിപർ കൂടിയായ പാലക്കീഴിനെ തേടിയെത്തിയത്. കെ്ാവിഡിന്റെ പശ്ചാതലത്തിൽ പുരസ്കാരം കൈമാറൽ ചടങ്ങ് നടത്താൻ കഴിഞ്ഞിയതെ നീണ്ടുപോവുകയായിരുന്നു. തുടർന്നാണ് വീട്ടിലെത്തി കൈമാറിയതെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |