പെരിന്തൽമണ്ണ: ആറ് വയസുകാരനെ ക്വാറിയിലെ മരണക്കയത്തിൽ നിന്ന് രക്ഷിച്ച സഹോദരങ്ങളെ പൊലീസ് ആദരിച്ചു. വടക്കാങ്ങര പാലക്കോളി വർണ്ണം ഷറഫുദ്ധീന്റെ മകളായ ഫാത്തിമ സിയ, ഷറഫുദ്ധീന്റെ സഹോദരൻ അബ്ദുൽ നാസറിന്റെ മകനായ മിദ് ലാജ് എന്നിവർ ചേർന്നാണ് കുട്ടിയെ കഴിഞ്ഞ ദിവസം ക്വാറിയിലെ അപകടത്തിൽ നിന്നും രക്ഷിച്ചത്. ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ അഞ്ചംഗ സംഘത്തിൽപെട്ട കുട്ടിയാണ് അപകടത്തിൽപെട്ടത്. ഒപ്പമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിച്ചു നിൽക്കുമ്പോൾ സഹോദരങ്ങളായ രണ്ടു കുട്ടികളും ചേർന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. മുങ്ങിപ്പോയ കുട്ടിയെ കരയ്ക്കടിപ്പിച്ച് പ്രാഥമിക ശുശ്രൂഷയും നൽകി. മങ്കട പൊലീസ്ഇൻസ്പെക്ടർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ കുട്ടികളെ വീട്ടിലെത്തിയാണ് ആദരിച്ചത്.
സാമൂഹ്യ പ്രവർത്തകൻ സമദ് പറച്ചിക്കോട്ടിലും, ട്രോമ കെയർ വളണ്ടിയർമാരുടെ സംഘവും പൊലിസിന്റെ കൂടെയുണ്ടായിരുന്നു. വടക്കാങ്ങര മദീന ക്ലബ് പ്രസിഡന്റ് ഡോ.അസ്ഹർ കരുവാട്ടിൽ, സെക്രട്ടറി മുർഷിദ്, ട്രഷറർ ജാൻസിർ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ഹൻഷില പട്ടാക്കൽ, വടക്കാങ്ങര യൂനിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി സി.കെ സുധീർ, കെ ജാബിർ, കെ യാസിർ, റബീ ഹുസൈൻ തങ്ങൾ എന്നിവരും വിവിധ യുവജന കൂട്ടായ്മകളും വീട്ടിലെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |