മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അംഗ സമാശ്വാസ ഫണ്ട് വിതരണം ആരംഭിച്ചു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് ബാങ്കിന് അംഗ സമാശ്വാസനിധിയിൽ തിരികെ ലഭിച്ചത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ സംസ്ഥാന സർക്കാരിന്റെ അംഗ സമാശ്വാസ നിധിയിലേക്ക് അടച്ചിരുന്ന തുകയിൽ നിന്ന് തിരികെ ലഭിച്ച 12.25 ലക്ഷം രൂപയാണ് 62 പേർക്കായി വിതരണം ചെയ്യുന്നത്.
ഇരുപത് വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന തൃപ്പെരുന്തുറ സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ തുക സമാശ്വാസ നിധിയിലേക്ക് അടച്ചിട്ടുള്ളത്. അർബുദ ചികിത്സയിലുള്ളവർ, ഹൃദയശസ്ത്രക്രിയ നടത്തിയവർ, വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ, മറ്റ് മാരകരോഗം ബാധിച്ചവർ തുടങ്ങിയവർക്ക് അവരുടെ ചികിത്സാ രേഖകളുടെ അടിസ്ഥാനത്തിലാണ് ഫണ്ട് വിതരണം ചെയ്യുന്നത്. സമാശ്വാസ നിധിയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, പുഷ്പലത, എം. സോമനാഥൻപിള്ള, മോഹനൻ കണ്ണങ്കര, ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |