SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.48 AM IST

കടലമ്മ ചതിച്ചില്ല, വലനിറയെ കരിക്കാടിയും പൂവാലനും

v

കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം ‌ഇന്നലെ പുലർച്ചെ കടലിൽ പോയ ബോട്ടുകൾ വലനിറയെ കരിക്കാടിയും പൂവാലൻ കൊ‌ഞ്ചുമായി മടങ്ങിയെത്തി. ഇന്നലെ സമ്പൂർണ ലോക്ക്ഡൗണായതിനാൽ കച്ചവടം നടന്നില്ല. ബോട്ടുകളിൽ തന്നെ ഐസിട്ട് സൂക്ഷിച്ചിരിക്കുന്ന ചെമ്മീൻ ഇനങ്ങൾ ഇന്ന് പുലർച്ചെ നാല് മുതൽ വിറ്റുതുടങ്ങും.

ചെറുബോട്ടുകളാണ് ഇന്നലെ രാവിലെ മുതൽ മടങ്ങിയെത്തിയത്. കാര്യമായ കോളൊത്തില്ലെങ്കിലും മോശമല്ലാതെ മത്സ്യം ലഭിച്ചിട്ടുണ്ടെന്നാണ് ബോട്ടുടമകൾ പറയുന്നത്. ഇന്ന് പുലർച്ചയോടെ വലിയ ബോട്ടുകൾ എത്തിത്തുടങ്ങും. കിളിമീൻ, ഉലുവ മീൻ, അയില, ചാള എന്നിവയാണ് പ്രതീക്ഷിക്കുന്നുണ്ട്. ‌എത്തിയ ബോട്ടുകൾ വിവിധ കടവുകളിലാണ് അടുപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ചയായതിനാൽ ഇന്നലെ ബോട്ടുകൾക്ക് ഹാർബറിൽ അടുക്കാൻ ഒറ്ര, ഇരട്ട സംഖ്യ നിയന്ത്രണം ഉണ്ടായിരുന്നില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിലും അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുകളിലുള്ള ബോട്ടുകളെയേ കടലിൽ പോകാൻ അനുവദിക്കൂ. 120 എച്ച്.പിയിൽ കൂടുതൽ ശേഷിയുള്ള ബോട്ടുകൾക്കാണ് നിയന്ത്രണം. ജില്ലയിൽ അഴീക്കൽ ശക്തികുളങ്ങര ഹാർബറുകളിലായി ആയിരത്തോളം ബോട്ടുകളാണ് ആകെയുള്ളത്. ഇതിൽ എഴുന്നുറോളം ബോട്ടുകൾ ഇന്നലെ കടലിൽ പോയിട്ടുണ്ട്.

14 കൗണ്ടറുകൾ

ശക്തികുളങ്ങര ഹാർബറിൽ ലേലം ഉണ്ടാകില്ല. മത്സ്യ വില്പനയ്ക്കായി 14 കൗണ്ടറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കൂ. ഇതുസംബന്ധിച്ച് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും ബോട്ടുകൾക്കുള്ളിൽ കർശന പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.