ബീജിംഗ്: ടിബറ്റിലെ ഓരോ കുടുംബവും ഒരംഗത്തെ വീതം നിർബന്ധമായും പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേരാൻ അയയ്ക്കണമെന്നാവശ്യപ്പെട്ട് ചൈന. കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുമായുള്ള സൈനിക സംഘർഷം നിലനില്ക്കുന്ന സാഹചര്യത്തിൽ സൈനിക വിന്യാസം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം. ടിബറ്റൻ യുവാക്കൾക്ക് ചൈനയോട് കൂറുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷമേ ഇവരെ സൈന്യത്തിന്റെ ഭാഗമാക്കുകയുള്ളൂ.
ഇന്ത്യയുമായുള്ള യാഥാർത്ഥ നിയന്ത്രണ രേഖയിൽ തന്നെയാവും അവരെ വിന്യസിക്കുക. അവർക്ക് നൽകുന്ന പരിശീലനവും ഈ മേഖലയിലെ അതിർത്തി കാക്കാൻ തക്ക വിധത്തിലുള്ളതായിരിക്കും.
ടിബറ്റൻ യുവാക്കളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ചൈന ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തുടങ്ങിയതെന്നാണ് വിവരം. ടിബറ്റിലെ ജനങ്ങൾക്കിടയിൽ ചൈനീസ് ഭരണകൂടത്തിന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ തീരുമാനത്തിന് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |