തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്‌തിഷ്‌കമരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാനുളള കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജെറി വർഗീസിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഃഖകരമായ നിമിഷങ്ങളിലും സമൂഹനന്മ ലക്ഷ്യംവച്ചാണ് ജെറി വർഗീസിന്റെ കുടുംബം പ്രവർത്തിച്ചതെന്നും അഞ്ച് ജീവിതങ്ങൾക്ക് കുടുംബം അവയവദാനത്തിലൂടെ താങ്ങായെന്നും ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |