സംഗീതത്തിന്റെ മഹിമ താൻ മനസിലാക്കിയത് അമ്മ കല്യാണി മേനോനിൽ നിന്നായിരുന്നുവെന്ന് മകനും ചലച്ചിത്ര
സംവിധായകനുമായ രാജീവ് മേനോൻ. അലട്ടുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അമ്മ കതകടച്ചിരുന്ന് ഒരു മണിക്കൂർ പാടും.
അത് കഴിഞ്ഞിറങ്ങുമ്പോൾ അമ്മ തികച്ചും സന്തോഷവതിയായിരിക്കും. സംഗീതത്തിലൂടെയാണ് അമ്മ
തന്റെ സങ്കടങ്ങൾ തരണം ചെയ്തത്
'സംഗീതം ഒരു സ്വാന്തനമാണെന്ന് ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്.സംഗീതം എത്രയാൾക്കാർക്ക് പ്രത്യാശ പകരുമെന്ന് ഞാൻ അടുത്തു കണ്ടതും അമ്മയിൽ നിന്നാണ്. സംഗീതം ഒരു തെറാപ്പിയാണ്.അത് മനുഷ്യനെ വലിയരീതിയിൽ സഹായിക്കുമെന്നും സന്തോഷിപ്പിക്കുമെന്നും ഞാൻ അമ്മയിൽ നിന്നുമാണ് മനസിലാക്കിയത്.ആ ചിന്ത നേരിട്ട് എന്റെ ഉള്ളിലേക്ക് വരികയായിരുന്നു." പ്രശസ്ത സംഗീതഞ്ജയായ അമ്മ കല്യാണി മേനോനെക്കുറിച്ച് ഒരിക്കൽ മകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോൻ പറഞ്ഞതിങ്ങനെ.
അമ്മയ്ക് സിനിമയിൽ പാടണമെന്നും കൂടുതൽ സംഗീതം പഠിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു.അങ്ങനെയാണ് നേവൽ ഓഫീസറായ അച്ഛൻ മദിരാശിയിലേക്ക് സ്ഥലം മാറ്റം വാങ്ങിവന്നത്.
പക്ഷേ നാലുമാസത്തിനുള്ളിൽ അച്ഛൻ മരിച്ചു.എന്നിട്ടും ഞങ്ങൾ മദിരാശിയിൽ തുടർന്നു.അന്ന് അമ്മയ്ക്ക് 37 വയസ്സായിരുന്നു പ്രായം.എനിക്ക് പതിനഞ്ച് വയസ്സും.അമ്മയ്ക്ക് ഗുരുനാഥൻ ഉണ്ട്.സംഗീതം പഠിക്കുമ്പോൾ ചിലപ്പോൾ അദ്ദേഹം ഉച്ചത്തിൽ എന്തെങ്കിലും പറയും.അമ്മയുടെ കണ്ണ് നിറയും എന്നാലും അമ്മ പാടും.മറ്റെന്തെങ്കിലും അലട്ടുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അമ്മ കതകടച്ചിരുന്ന് ഒരു മണിക്കൂർ പാടും.അതുകഴിഞ്ഞിറങ്ങുമ്പോൾ അമ്മ തികച്ചും സന്തോഷവതിയായിരിക്കും.സംഗീതത്തിലൂടെയാണ് അമ്മ തന്റെ സങ്കടങ്ങൾ തരണം ചെയ്തത്. രാജീവ് മേനോൻ പറഞ്ഞു.സംഗീതാധിഷ്ടിതമായ ചിത്രമായിരുന്നിട്ടും സർവ്വം താളമയം എന്ന രാജിവിന്റെ സിനിമയിൽ കല്യാണിമേനോൻ പാടിയില്ല.അമ്മയ്ക്ക് പാടാനിഷ്ടമാണ്.പുറത്തേക്ക് പോകാൻ വിളിച്ചാൽ വരില്ല .എന്നാൽ 96 എന്ന ചിത്രത്തിൽ പാടാൻ ഗോവിന്ദമേനോൻ ക്ഷണിച്ചപ്പോൾ എഴുപത്തിയാറാമത്തെ വയസ്സിൽ അമ്മ സ്റ്റുഡിയോയിൽ പോയി പാടി." നീയല്ലേ എനിക്ക് ചാൻസ് തരാതുള്ളു.നിന്റെ മൂന്ന് ചിത്രങ്ങളിലും എനിക്ക് അവസരം തന്നില്ലല്ലോയെന്ന് അമ്മ സ്നേഹ പരിഭവം പറഞ്ഞു.സർവ്വം താളമയം അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു.
പുത്തം പുതുക്കാലെ എന്ന സീരീസിൽ ഞാൻ സംവിധാനം ചെയ്ത റീ യൂണിയൻ എന്ന ചിത്രത്തിൽ പ്രശസ്ത നർത്തകി ലീലാ സാംസൺ അഭിനയിച്ച കഥാപാത്രത്തിന്റെ പല ഫീച്ചേഴ്സും അമ്മയിൽ നിന്ന് കടമെടുത്തതായിരുന്നു.രാജീവ് മേനോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |