കമ്പിൽ : (കണ്ണൂർ) സ്ഫടികത്തിലെ ആടുതോമയെ അയലിൽ ഉണക്കാനിട്ട തുണിയിൽ തീർത്ത് വിസ്മയം തീർക്കുകയാണ് കടുത്ത മോഹൻലാൽ ആരാധകനായ കമ്പിൽ സ്വദേശി കിരൺരാജ്.മഴക്കാലമായതോടെ തന്റെ മുറിയിലെ അഴയിൽ കൂടുതൽ തുണികൾ വന്നപ്പോൾ തോന്നിയ ആശയമാണ് ഈ ആട് തോമ.
സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിൽ ജോലി നോക്കുന്ന കിരൺരാജ് കടുകും കുരുമുളകും ഗോതമ്പുമൊക്കെ ഉപയോഗിച്ച് മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളെ ഈസിയായി ഒരുക്കും. കടുമണിയിൽ തീർത്ത ദുൽഖർ സൽമാനും കിരൺരാജിന് കൈയടി നേടിക്കൊടുത്ത ഇനമാണ്. പഞ്ചസാര ലായനി ഒഴിച്ച് മോഹൻലാലിന്റെ രൂപ രേഖ ഉണ്ടാക്കി അതിലേക്ക് ഉറുമ്പുകളെ വരുത്തിച്ച് ചിത്രമൊരുക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു. വാച്ച് ,ഇയർഫോൺ, ഹെഡ്സെറ്റ്, തുടങ്ങിയവ ഉപയോഗിച്ചും നടൻമാരുടെ രൂപരേഖ നിർമ്മിക്കുന്നുണ്ട് ഈ കലാകാരൻ
പെൻസിൽ ഡ്രോയിംഗിലൂടെയാണ് കിരൺരാജ് വരയിലേക്ക് ചുവടുവച്ചത്.പച്ചക്കറികൾ, മല്ലിചപ്പ്, ഇഞ്ചി, പച്ചമുളക്, ഉള്ളി, തക്കാളി എന്നിവ ഉപയോഗിച്ച് തന്റെ രൂപമുണ്ടാക്കിയ കിരണിനെ മോഹൻലാൽ തന്നെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. .കമ്പിൽ ചെറുക്കുന്നിൽ കൗസല്യത്തിൽ മധുസൂദനൻ -ജയലത ദമ്പതികളുടെ മകനാണ് കിരൺ രാജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |