തിരുവനന്തപുരം: കിഫ്ബി വഴിയുള്ളതടക്കമുള്ള ചെലവ് കണക്കുകൾ നിയമസഭയുടെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയിൽ അടുത്ത വർഷം മുതൽ ഉൾപ്പെടുത്താൻ സ്പീക്കറുടെ റൂളിംഗ്.
ഇതുസംബന്ധിച്ച് എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തെ തുടർന്നാണിത്. കിഫ്ബിയുടെ ധനവിനിയോഗവുമായി ബന്ധപ്പെട്ട സി.എ.ജിയുടെ നിരീക്ഷണങ്ങൾ സഭ റദ്ദ് ചെയ്തെന്ന് അനിൽകുമാർ ആരോപിച്ചു. കിഫ്ബിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ സഭാസമിതികൾ പരിശോധിക്കണമെന്ന് 2019 ജൂലായ് നാലിന് സ്പീക്കറുടെ റൂളിംഗുണ്ടായിട്ടും പരിഹാരമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സി.എ.ജിയുടെ നിരീക്ഷണങ്ങൾ സഭ റദ്ദ് ചെയ്തെന്ന ആക്ഷേപം വസ്തുതാപരമല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോർട്ടിൽ നടപടിക്രമം പാലിക്കാതെ ഉൾപ്പെടുത്തിയ ഓഡിറ്റ് പരാമർശങ്ങൾ പ്രമേയത്തിലൂടെ സഭ നിരാകരിക്കുകയാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |