റാന്നി : മാസങ്ങളായി താലൂക്ക് ആസ്ഥാനത്ത് തകരാറിലായിക്കിടന്ന കുടിവെള്ള വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി .
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത യുടെ നിർമ്മാണത്തിനിടെയാണ് ചെത്തോംകര മുതൽ ബ്ലോക്കുപടി വരെയുള്ള ജലവിതരണ പൈപ്പുകൾ തകരാറിലായി കുടിവെള്ളം മുടങ്ങിയത് . പലഭാഗങ്ങളിലും ആറും ഏഴും മാസത്തിലധികമായി കുടിവെള്ളം ലഭിച്ചിട്ട്. റോഡ് പണി അനന്തമായി നീണ്ടതോടെ ജലവിതരണവും മുടങ്ങി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രമോദ് നാരായൺ എം.എൽ.എ അധികൃതരുടെയും കരാറുകാരുടെയും യോഗം വിളിച്ച് 8 ദിവസത്തിനുളളിൽ പൈപ്പുകളുടെ പണി പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
റാന്നി പാലം മുതൽ ചെത്തോംകര വരെ റോഡിന് ഇരുവശത്തും ഡിസ്ട്രിബ്യൂഷൻ പൈപ്പുകൾ സ്ഥാപിച്ച് ഹൗസ് കണക്ഷനുകൾ നൽകി . ബ്രാഞ്ച് റോഡുകളുടെയും പൈപ്പുകൾ ബന്ധിപ്പിച്ചു . പെരുമ്പുഴ , മാമുക്ക്, ഇട്ടിയപ്പാറ, ഐത്തല, കോളേജ് റോഡ്, ചെത്താംകര, പൂഴിക്കുന്ന് എന്നിവിടങ്ങളിലെല്ലാമുള്ള പൈപ്പുകളിൽ ഇനി വെള്ളമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |