കോതമംഗലം : നെല്ലിക്കുഴിയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട ബി.ഡി.എസ് അവസാന വർഷ വിദ്യാർത്ഥി മാനസ പി.വിയുടെ വിയോഗത്തിൽ വിതുമ്പി ഇന്ദിരാഗാന്ധി കോളേജ് അദ്ധ്യാപകരും വിദ്യാർഥികളും. അദ്ധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മ മാനസയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടി. എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം സംസാരിക്കുന്ന മാനസയെ പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല എന്ന് കോളേജ് ചെയർമാൻ കെ.എം പരീദ് അനുശോചന യോഗത്തിൽ പറഞ്ഞു. പഠനത്തിലും കോളേജിൽ നടക്കുന്ന ആർട്സ്, ഇന്റർ ഡെന്റൽ കോളേജ് ഫെസ്റ്റ് എന്നിവയിലെല്ലാം മികച്ച രീതിയിൽ പങ്കെടുത്തിരുന്ന ആളാണ് മാനസ. മാനസയുടെ ഈ വിയോഗം സങ്കടകരമായ ഒന്നാണെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ എൽദോ.ടി.പോൾ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് അമ്പതിൽ താഴെ ആളുകൾ ആയിട്ടാണ് അനുശോചന യോഗം ചേർന്നത്. മാനസയുടെ കൂടെ റൂമിൽ ഉണ്ടായിരുന്ന ഫാത്തിമയും പൂജയും പരീക്ഷ എഴുതാൻ എത്തിയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടികൾക്ക് എല്ലാ മാനസിക പിന്തുണയും കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |