വർക്കല: ആടുകളെ മോഷ്ടിച്ച് മറിച്ച് വിറ്റ രണ്ട്പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല മുണ്ടയിൽ തോപ്പുവിള നേഴ്സറിക്ക് സമീപം പുത്തൻവിള വീട്ടിൽ ബിജു (47), വർക്കല വാച്ചർമുക്ക് നിഷ ഭവനിൽ മണികണ്ഠൻ എന്നുവിളിക്കുന്ന നിജു (31) എന്നിവരാണ് അറസ്റ്റിലായത്.
ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന ജെംനാപ്യാരി, മലബാറി ഇനങ്ങളിൽപെട്ട രണ്ട് ആടുകളെയാണ് കഴിഞ്ഞ മാസം 30, 31 തീയതികളിൽ ബൈക്കിലെത്തി മോഷ്ടിച്ചു കൊണ്ടുപോയത്. തുടർന്ന് ആടുകളെ വിൽക്കുകയും ചെയ്തു. പരിസരങ്ങളിലെ സി.സി ടിവി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ, എസ്.ഐ സജീവ്.ആർ, എസ്.സി.പി.ഒ ജയ് മുരുകൻ, പൊലീസുകാരായ സജീവ്, തുളസി, അജിൽ, ജിഷാദ്, ഹോംഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |