പോത്തൻകോട്: വഞ്ചിയൂർ കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എ.കെ. അനൂപ് (44) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ ഉച്ചയോടെ വഞ്ചിയൂർ മള്ളൂർ റോഡിലെ വിക്ടറി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്വന്തം ഓഫീസിലാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കുഴഞ്ഞുവീണത്.
രാവിലെ കോടതിയിൽ നിന്ന് മടങ്ങിയ ശേഷം ഓഫീസിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തൻകോട് കൊയ്ത്തൂർക്കോണം ആരതിയിൽ പരേതനായ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ അപ്പുക്കുട്ടൻ നായരുടെയും കൊയ്ത്തൂർക്കോണം ഈശ്വര വിലാസം യു.പി സ്കൂൾ മാനേജരുടെ സഹോദരി കൃഷ്ണകുമാരിയുടെയും മകനാണ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷക അഡ്വ. സിന്ധുവാണ് ഭാര്യ. മക്കൾ: ആരണി എ. നായർ (ഏഴാം ക്ളാസ്) , ആദിത്ത് എ. നായർ (മൂന്ന് വയസ്). മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ബാർ അസോസിയേഷൻ ഹാളിൽ പൊതു ദർശനത്തിന് വച്ച ശേഷം ഉച്ചയോടെ കൊയ്ത്തൂർക്കോണത്തെ കുടുംബ വീട്ടിൽ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |