2002ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കിടീമിന്റെ വിജയത്തിൽ നിന്നാണ് 2007ൽ ഷിമിത്ത് അമിൻ ഷാരൂഖ് ഖാനെ നായകനാക്കി ചക്ക് ദേ ഇന്ത്യ എന്ന സിനിമ സംവിധാനം ചെയ്തത്. സൂപ്പർ ഹിറ്ര് ആയ ആ സിനമയുടെ തിരക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ടോക്യോയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പ്രകടനത്തിൽ മുഴുവൻ.
സിനിമയിലെ ആസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ വിജയാഘോഷവും കോച്ചിന്റെ റോൾ ചെയ്ത ഷാരൂഖാന്റെ ആനന്ദാശ്രുവുമൊക്കെ ഇന്നലെ ടോക്യോയിലെ ഒയി സ്റ്രേഡിയത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചു. വിജയശേഷം ഇന്ത്യൻ കോച്ച് ഡച്ച് കാരൻ ജോർഡ് മരിയാനെ ആനന്ദാശ്രു പൊഴിച്ച് പ്രിയപ്പെട്ട ആരെയോ വീഡിയോ കോൾ ചെയ്യുന്നത് കണ്ടപ്പോൾ എല്ലാവരും ഓർത്തത് ഷാരൂഖാൻ അവതരിപ്പിച്ച കബീർ ഖാനെന്ന കഥാപാത്രത്തെ ആയിരിക്കും. സിനിമയിലെ ചക്ദേ... ചക്ദേ ഇന്ത്യയെന്ന പാട്ടും വലിയ ഹിറ്രായിരുന്നു. ഏത് കായിക ഇനത്തിലും ഇന്ത്യ പ്രധാന വിജയങ്ങൾ നേടുമ്പോൾ ആ മൈതാനങ്ങളിൽ ഈ പാട്ട് മുഴങ്ങിക്കേൾക്കാറുണ്ട്. ഇന്നലെ ഒയി സ്റ്റേഡിയത്തിലും ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഈ പാട്ട് ഇട്ടു.
കൊവിഡിനേയും തോൽപ്പിച്ചു
ഒളിമ്പിക്സിനായുള്ള ഒരുക്ക വേളയിൽ ക്യാപ്ടൻ റാണി രാംപാലുൾപ്പെടെ നിരവധി താരങ്ങൾ കൊവിഡിന്റെ പിടിയിലായിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളിൽ നിന്നെല്ലാം മുക്തമായി ശാരീരിക ക്ഷമത വീണ്ടെടുത്ത് കൂടുതൽ മത്സരപരിചയം നേടാൻ അധിക സമയം ലഭിച്ചിരുന്നില്ല. എന്നാൽ തിരിച്ചടികളിൽ നിന്നെല്ലാം കുതറിമാറി നേട്ടത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ വനിതകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |