SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 AM IST

റോഡപകടങ്ങളിൽ കേരളം മുന്നിൽ

road-accident

തിരുവനന്തപുരം: രാജ്യത്തെ റോഡപകടങ്ങളിൽ 9.2 ശതമാനവും കേരളത്തിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

ശരാശരി പന്ത്രണ്ട് പേരാണ് ഒരു ദിവസം റോഡപകടത്തിൽ മരിക്കുന്നത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അപകടങ്ങളിലേറെയും. അത് നടക്കുന്നതിലധികവും പുലർച്ചെയും. റോഡുകളിലെ ഡ്രെയിനേജിന്റെ അപര്യാപ്തതയും പ്രശ്നമാണ്.

പി.ഡബ്ളിയു.ഡിയെ അഴിമതി മുക്തമാക്കാൻ ഇന്റേണൽ വിജിലൻസ് സംവിധാനം ഫലപ്രദമാക്കും. ഫയലുകളിൽ കാലതാമസം വരുത്തില്ല. മന്ത്രിയുടെ ഓഫീസിൽ ഇതിനായി ശക്തമായ മാേണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തും. ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുന്നതിന് അനുമതി നൽകില്ല. കുതിരാനിലെ അടുത്ത ടണൽ തുറക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നു. ആദ്യ ടണൽ തുറക്കുന്ന അറിയിപ്പ് വൈകിട്ട് 5.30 നാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. അപ്പോൾത്തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. അനുമതി നൽകാൻ പൊലീസ് കമ്മിഷണർക്കും കളക്ടർക്കും നിർദ്ദേശം നൽകി. ടണൽ എത്രയുംവേഗം ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന ആഗ്രഹമേയുണ്ടായിരുന്നുള്ളൂ.

വയനാട്ടിലെ 100 ശതമാനം പേരും കൊവിഡ് വാക്സിനെടുത്തുകഴിഞ്ഞു. വാക്സിനെടുത്തവർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരാം. ഇതിലൂടെ, ഓണത്തിന് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുന്നതിന് തുല്യമായി വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാറുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.