തിരുവനന്തപരും: പാരിപ്പള്ളിയിൽ വഴിയോരത്ത് മത്സ്യവില്പന നടത്തിയിരുന്ന സ്ത്രീയുടെ മത്സ്യം പൊലീസ് വലിച്ചെറിഞ്ഞതിനെ കുറിച്ചുള്ള വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടി.പി.ആർ നിരക്ക് കൂടുതലുള്ള പ്രദേശത്ത് നിന്ന് മാറാനാണ് കച്ചവടക്കാരോട് പറഞ്ഞതെന്നും മത്സ്യമോ പാത്രങ്ങളോ വലിച്ചെറിയുക പോലുള്ള നടപടി ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് നൽകിയ റിപ്പോർട്ട്. കച്ചവടം നിരോധിച്ചതിനാൽ മത്സ്യവും മറ്റും വലിച്ചെറിഞ്ഞെന്ന വ്യാജവാർത്ത പ്രാദേശിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വാർത്തകളുടെയും മറ്റും നിജസ്ഥിതി അന്വേഷിക്കാനാണ് നിർദ്ദേശിച്ചതെന്നും സി.ആർ. മഹേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |