തിരുവനന്തപുരം: ദേശീയപാതാ വികസനത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പുനരധിവാസത്തിന് അധികതുക കൂടി നൽകാൻ ദേശീയപാത അതോറിട്ടിയിൽ സമ്മർദ്ദം ചൊലുത്തുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. കൊയിലാണ്ടിയിലെ വെങ്ങളം അഴിയൂർ ഭാഗത്ത് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും സമാന നിലപാട് എടുക്കും. നഷ്ടപരിഹാരം മാത്രമേ നൽകുവെന്ന നിലപാടിലാണ് കേന്ദ്രം. വെങ്ങളം പ്രദേശത്ത് 1630 കക്ഷികൾക്കായി 30.18 കോടിയും അഴിയൂർ പ്രദേശത്ത് 1309 കക്ഷികൾക്കായി 20.86 കോടിയും വേണമെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കാനത്തിൽ ജമീലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. അഴീക്കൽ തുറമുഖ വികസനത്തിന് ഒന്നാം ഘട്ടത്തിനായി 3000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഇതിന്റെ സാേങ്കതികസാദ്ധ്യതാ പഠന റിപ്പോർട്ട് ഉടൻ ലഭിക്കും. അഴീക്കലിൽ റീജിയണൽ പോർട്ട് ഓഫീസ് ആരംഭിക്കുന്നത് പരിഗണിക്കുമെന്നും കെ.വി. സുമേഷിന്റെ സബ്മിഷന് മറുപടി നൽകി. പീലിംഗ് തൊഴിലാളികളുടെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മെച്ചപ്പെട്ട വേതനം ഉറപ്പാക്കുമെന്ന് ദലീമയുടെ സബ്മിഷന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |