സംഗീതത്തോട് തികഞ്ഞ അർപ്പണബോധമുണ്ടായിരുന്ന ഗായികയായിരുന്നു കല്യാണിമോനോൻ. ചെറിയൊരു കാലത്തേക്കാണെങ്കിലും അവരെ സംഗീതം പഠിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് അവർ സംഗീതത്തെ സമീപിച്ചിരുന്നത്.
കല്യാണിമേനോന്റെ ഭർത്താവ് കെ.കെ.മോനോൻ കേരള ഗവർണറായിരുന്ന വി.വി.ഗിരിയുടെ എ.ഡി.സി ആയിരുന്നു. ഗവർണറുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള , വെള്ളചുവരുകളുള്ള മറ്റൊരു ബംഗ്ളാവിലായിരുന്നു അക്കാലത്ത് അവർ താമസിച്ചിരുന്നത്. ഞാൻ ആൾ ഇന്ത്യ റേഡിയോയിലാണ് അപ്പോൾ ജോലി ചെയ്തിരുന്നത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള കല്യാണിമേനോന് ഭജൻസ് പഠിക്കാൻ വലിയ താത്പര്യം. ആ സന്ദർഭത്തിലാണ് എന്നെക്കുറിച്ച് ആരിൽ നിന്നോ അറിയുന്നത്. അങ്ങനെ ഭജൻസ് പഠിപ്പിക്കുന്ന ചുമതല 22 വയസുള്ള എനിക്കായി. എല്ലാ ദിവസവും വൈകിട്ട് വാഹനമയയ്ക്കും. ക്ളാസിനു ശേഷം തിരികെ വീട്ടിലെത്തിക്കും. നാല് മാസത്തോളം ക്ളാസ് തുടർന്നു. വളരെ ആകർഷകമായിരുന്നു അവരുടെ പെരുമാറ്റം. ആസ്വാദ്യകരമായ ശബ്ദവും.
ഇവിടെ നിന്നു പോയശേഷം വ്യക്തിപരമായി നിരന്തരമുള്ള ബന്ധമൊന്നുമില്ലായിരുന്നു. പിൽക്കാലത്താണ് അവരുടെ മകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോനെ പരിചയപ്പെട്ടത്. അദ്ദേഹം കലാക്ഷേത്രയുടെ സെക്രട്ടറിയായിരിക്കുമ്പോൾ പലതവണ എന്നെ കച്ചേരിക്ക് ക്ഷണിച്ചിട്ടുണ്ട്. മറ്റു ചില സംഗീത പരിപാടികൾ അവതരിപ്പിക്കാനും രാജീവ് മേനോൻ വഴി എനിക്ക് അവസരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |