കൊല്ലം: ഇരുപത്തിയാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പൊലീസ് പിടിയിലായി. ആയൂർ മഞ്ഞപ്പാറ സലീം മൻസിലിൽ സബീറാണ് (27) പിടിയിലായത്.
ചവറ സ്വദേശിനിയായ യുവതിയും സബീറും എറണാകുളത്തെ ഐ.ടി പാർക്കിലെ ജീവനക്കാരായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട യുവതിക്ക് സബീർ വിവാഹ വാഗ്ദാനം നൽകി 2017 മുതൽ എറണാകുളത്ത് ലോഡ്ജിലും തുടർന്ന് വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നൽകിയതോടെ സബീർ ഒളിവിൽപ്പോയി. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ആയൂരിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ, എസ്.ഐ ജോബ് അനിൽ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ അനു, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |