SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.36 AM IST

തോട്ടക്കാട്ടുകരയിലെ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു, മേയറുടെ സംഘത്തിന്റെയും ഹൈദരാബാദ് യാത്രയും വിവാദത്തിൽ

waste

തൃശൂർ: നടത്തറ തോട്ടക്കാട്ടുകരയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ഉയരുന്നു. സ്ഥലം പരിശോധിക്കാൻ എത്തിയ തഹസിൽദാരെയും കോർപറേഷൻ ഉദ്യോഗസ്ഥരെയും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരെയും ഇന്നലെ ചേർന്ന് തടഞ്ഞിരുന്നു.
കോർപറേഷന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായുള്ള കൺസൾട്ടൻസി കമ്പനിയെ നിയമിച്ചിട്ടുണ്ട്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.
അതേസമയം പ്ലാന്റ് ഇവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ മന്ത്രി കെ. രാജൻ ഉറപ്പ് നൽകിയിരുന്നതായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പ്രസ്താവനയിൽ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാവുകയും കുടിവെള്ളം മലിനമാകുകയും ചെയ്യുന്ന പ്ലാന്റുമായി മുന്നോട്ട് പോകാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങുന്നതിന് ഉത്തരവിടും മുമ്പ് പാരിസ്ഥിതിക പഠനവും മലീനികരണ നിയന്ത്രണ ബോർഡും പരിശോധന നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്തിനടുത്ത് രണ്ട് കോളനികൾ ഉണ്ടെന്നും പറയുന്നു. ഇതിനിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി കൊവിഡ് കാലത്ത് മേയറും സംഘവും ഹൈദരാബാദിലെ മാലിന്യ പ്ലാന്റ് സന്ദർശിക്കാൻ പോയതിനെതിരെയും പ്രതിേേഷധം ഉയരുന്നുണ്ട്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കാൻ പോകുന്ന പ്ലാന്റ് കാണാനാണ് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും കൗൺസിലർമാരും അടങ്ങുന്ന അടങ്ങുന്ന 16 പേരുടെ വലിയ സംഘം ഹൈദരാബാദിലേക്ക് വിമാനം വഴി യാത്ര പോയിരിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇതുപോലെ ഒരു യാത്ര മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി മൈസൂർ, സൂററ്റ് എന്നിവിടങ്ങളിലേക്ക് കോർപ്പറേഷൻ പണം ദൂർത്തടിച്ച് പ്ലാന്റുകൾ കാണാൻ പോയെങ്കിലും പണം ധൂർത്തടിച്ചതിന്റെ പുക മാത്രമാണ് ഉയർന്നത് പിന്നെ ജനം കണ്ടത്. ഒരു ഗുണവും യാത്രകൊണ്ട് ഉണ്ടായില്ല. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ രാജൻ മേയർ കത്ത് നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ധൃതി പിടിച്ചുള്ള ഹൈദരാബാദ് യാത്ര. ഈ കോവിഡ് കാലത്ത് 16 പേരടങ്ങുന്ന ഒരു വലിയ സംഘത്തിന് ലക്ഷങ്ങൾ ചെലവാക്കി ഒരു പ്ലാന്റ് കാണാൻ പോകുന്ന സാഹചര്യമാണോ നിലനിൽക്കുന്നത് എന്ന് ഭരണനേതൃത്വം പരിഗണിക്കാതെ പോയത് ഖേദകരമാണെന്ന് കെപിസിസി സെക്രട്ടറി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു.

എന്ത് അടിയന്തിര പ്രാധാന്യമാണ് യാത്രക്കുള്ളതെന്ന് മിനിമം കൗണ്‌സിലിനെയെങ്കിലും ബോധ്യപ്പെടുത്തണമായിരുന്നു. പ്ലാന്റിനായി കോടികൾ കൊടുത്ത് സ്ഥലം വാങ്ങിച്ചു കൂട്ടുന്നതിനും അതിൽ നിന്നും കിട്ടുന്ന കമ്മീഷൻ അടിച്ചുമാറ്റുന്നതിനും വേണ്ടിയുള്ള മറയാണ് ഈ ഹൈദരാബാദ് യാത്ര. ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കുന്ന ഇത്തരം യാത്ര ചെലവുകൾ അത് അമൃത് പ്രൊജക്ടിൽ ഉൾപ്പെട്ടതായാലും കൗൺസിൽ മുമ്പാകെ വന്നാൽ ശക്തമായി എതിർക്കും.

നേരത്തെ കോവിഡ് വാക്‌സിൻ പണം കൊടുത്തു വാങ്ങുന്ന പറഞ്ഞ പ്രഖ്യാപനം വിഴുങ്ങിയ മേയർ ഇവിടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആന്റിജൻ ടെസ്റ്റ് മെഗാ ക്യാമ്പ് പ്രഖ്യാപിച്ചു ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെ തലയിൽ വച്ചാണ് ഹൈദരാബാദ് യാത്രയുമായി മുങ്ങിയത്. ജനങ്ങളോട് ഈ കോവിഡ് കാലത്ത് യാതൊരു പ്രതിബദ്ധതയും മേയർക്കും കൂട്ടർക്കും ഇല്ലെന്ന് അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ഹൈദരാബാദ് യാത്ര. കൗൺസിൽ മുൻപാകെ അനുമതി വാങ്ങിയിട്ടോ അറിയിച്ചിട്ടോ അല്ല മേയറുടെ നേതൃത്വത്തിൽ 16 പേരടങ്ങുന്ന സംഘം യാത്ര പോയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WASTE MANAGEMENT PLANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.