ന്യൂഡൽഹി: പ്രതിഷേധത്തിന്റെ പേരിൽ പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളെയും അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭയിൽ കടലാസ് കീറിയെറിഞ്ഞ അംഗത്തിന് അതിന്റെ പേരിൽ പശ്ചാത്താപം പോലുമില്ല. ചർച്ച കൂടാതെ സാലഡ് ഉണ്ടാക്കുന്നത് പോലെ ബില്ലുകൾ പാസാക്കുകയാണെന്ന തൃണമൂൽ എം.പി ഡെറിക് ഒബ്രെയിനിന്റെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമർശിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർലമന്റിലെ പ്രതിപക്ഷ പ്രതിഷേധം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും രാജ്യത്തെ പൗരൻമാർക്കും അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജനങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്ന് തെളിയിച്ചാണ് ഇ-റുപ്പി പണമിടപാട് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ, ദന്തൽ കോളേജുകളിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |