ന്യൂഡൽഹി : ബോളിവുഡ് ഗായകനും നടനുമായ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം, പരസ്‌തീ ബന്ധം തുടങ്ങിയവ ഉന്നയിച്ച് ഭാര്യ ശാലിനി തൽവാർ തീസ് ഹസാരി കോടതിയിൽ ഹർജി നൽകി. ഹണിസിംഗിന്റെ ( ഹിർദേഷ് സിംഗ് ) മാതാപിതാക്കളും സഹോദരിയും തന്നെ മാനസികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
കോടതി ഹണി സിംഗിന് നോട്ടീസയച്ചു. ആഗസ്റ്റ് 28നകം മറുപടി നൽകണം. ശാലിനി തൽവാറിന് അനുകൂലമായി കോടതി ഇടക്കാലവിധിയും പുറപ്പെടുവിച്ചു. ഇരുവരുടേയും സംയുക്ത ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് ഹണി സിംഗ് പ്രവേശിക്കുന്നത് കോടതി വിലക്കി.
2011 ജനുവരി 23നാണ് ഇരുവരും വിവാഹിതരായത്. 2014ൽ ഒരു റിയാലിറ്റി ഷോയ്‌ക്കിടെ നായകീയമായി ശാലിനി തൽവാറിനെ ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ഹണി സിംഗ് വിവാഹ വിവരം പ്രഖ്യാപിച്ചത്. 2011ൽ ദീപിക പദുകോണും സെയ്ഫ് അലിഖാനും പ്രധാന വേഷത്തിലെത്തിയ കോക്‌ടെയിൽ ഇറങ്ങിയതോടെയാണ് യോ യോ ഹണി സിംഗിന്റെ തലവര തെളിഞ്ഞത്. ആ സിനിമയിൽ ഹണി സിംഗ് പാടിയ അംഗ്രേസി ബീറ്റ് വലിയ ഹിറ്റായിരുന്നു ഡോപ് ഷോപ്, ബ്രൗൺ രംഗ്, ലുങ്കി ഡാൻസ് തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |