പാലാ: ഓട്ടോറിക്ഷ ഓടുന്ന ബാറാക്കി അനധികൃത വിദേശമദ്യവിൽപ്പന നടത്തിയ ആളെ മദ്യം വാങ്ങാനെന്ന വ്യാജേനയെത്തിയ എക്സൈസ് പ്രിവന്റീവ് ഓഫീസർ കുടുക്കി. 50 ലിറ്ററോളം വിദേശമദ്യവുമായി മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിനടന്ന് വിൽപ്പന നടത്തിയ വെള്ളിയേപ്പളളി പറമ്പത്തേട്ട് സിജുമോനാണ് (44) പിടിയിലായത്. വിദേശമദ്യവുമായി സിജുമോൻ കറങ്ങി നടക്കുന്ന വിവരമറിഞ്ഞ് പാലാ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി.ആനന്ദരാജ് നാല് മണിക്കൂറോളം യൂണിഫോമിലല്ലാതെ ഇയാളെ പിന്തുടർന്ന ശേഷം പാറപ്പള്ളിയിൽ വച്ചാണ് പിടികൂടിയത്. 13 ലിറ്റർ മദ്യമാണ് ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയത്. മദ്യം വിറ്റവകയിൽ ഇയാളിൽ നിന്നും 43,370 രൂപ കണ്ടെടുത്തതായും എക്സൈസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |