തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും, നാല് യുവതികളെയും ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കേസിൽ പ്രതിയായ ഒഡീഷ റായ്‌ഗഡ സ്വദേശി അർജുൻ കിലകയുടെ (24) ജാമ്യാപേക്ഷ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളി. കഴിഞ്ഞ ജൂലായ് പത്തിനായിരുന്നു സംഭവം. ധൻബാദ് ആലപ്പി എക്‌സ്പ്രസ് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ വന്നിറങ്ങിയ അഞ്ച് പെൺകുട്ടികളെയും, യുവാവിനെയും സംശയാസ്പദമായ രീതിയിൽ കണ്ട റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക് കോ ഓർഡിനേറ്ററായ അഖിലയാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരം തിരക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി ഒരാഴ്ച മുമ്പ് ഇതുപോലെ വന്നിരുന്നുവെന്നും, അന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും അറിഞ്ഞപ്പോൾ തിരിച്ചയച്ചതായിരുന്നു. വീണ്ടും ആധാർ കാർഡ് പരിശോധിച്ചപ്പോൾ പ്രായം തിരുത്തിയതായി മനസിലാക്കി. തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.സി. രതീഷ് കേസ് അന്വേഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |