തൃശൂർ: കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗ തീയതികളിൽ മാറ്റം. തൃശൂർ, എറണാകുളം ജില്ലകളിലെ തീയതിയാണ് മാറ്റിയത്. തൃശൂരിൽ ഇന്ന് നടക്കാനിരുന്ന യോഗം നാളത്തേക്ക് മാറ്റി. ഇന്നലെ നടക്കാനിരുന്ന എറണാകുളം ജില്ലാ യോഗവും ഇന്ന് നടക്കും.
കരുവന്നൂർ മാതൃകയിൽ മറ്റ് സഹകരണ സംഘങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സഹകരണ മന്ത്രി വി. എൻ. വാസവന്റെ നിർദ്ദേശപ്രകാരം അവലോകന യോഗം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളിലും പരിശോധന നടക്കും. സഹകരണ വകുപ്പ് മേധാവികൾ മാത്രമാണ് തൃശൂർ യോഗത്തിൽ സംബന്ധിക്കുക.
അഡീഷണൽ രജിസ്ട്രാർ എം. ബിനോയ് കുമാർ അദ്ധ്യക്ഷത വഹിക്കും. എല്ലാ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റിംഗ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീടിത് നേരിട്ടുള്ള യോഗമാക്കി. സഹകരണ വകുപ്പിലെ തിരുവനന്തപുരത്ത് നിന്നുള്ള അഡീഷണൽ രജിസ്ട്രാർമാരാണ് എല്ലാ ജില്ലകളിലും യോഗത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |