അരീക്കോട് : അരീക്കോട് പഞ്ചായത്തിൽ റോഡിന്റെ വികസനത്തിനായി വർഷങ്ങൾ പഴക്കമുള്ള മൂന്നു പള്ളികളുടെ ഭൂമി വിട്ടു നൽകുന്നു. അരീക്കോട് വാഴയിൽ പള്ളി, പുത്തലം മുല്ലപ്പള്ളി, ടൗൺ ജുമാ മസ്ജിദ് എന്നിവയുടെ ഭൂമികളാണ് എടവണ്ണ കൊയിലാണ്ടി റോഡിലെ വികസനത്തിനായി വിട്ടു നൽകുന്നത്.
150ഓളം വർഷം പഴക്കമുള്ള വാഴയിൽ പള്ളിയുടെ കെട്ടിടം തന്നെ പൊളിച്ചുനീക്കും മുല്ലപ്പള്ളിയും ടൗൺ പള്ളിയും 100 വർഷത്തിലധികം പഴക്കമുള്ളതാണ്.
അരീക്കോട്ടെ റോഡുകളിലും കവലകളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡിന്റെ വീതി കൂട്ടാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പള്ളി ഭാരവാഹികൾ സ്ഥലം വിട്ടു നൽകാൻ സമ്മതമറിയിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സൗത്ത് പുത്തലം മുതൽ നെല്ലിപ്പറമ്പ് വരെയും എരഞ്ഞിമാവ് മുതൽ എടവണ്ണ വരെയുമുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മുല്ലപ്പള്ളിയുടെ മുൻഭാഗത്തെ മുറ്റമാണ് വിട്ടുനൽകുക. കൊണ്ടോട്ടിയിലേക്ക് തിരിയേണ്ട റോഡിന്റെ ഭാഗമായതിനാൽ വലിയ തിരക്കാണിവിടെ. ടൗൺ പള്ളിയുടെ മുൻഭാഗം പൂർണ്ണമായും ഇതിനായി പൊളിച്ചു മാറ്റി. പിറകിലേക്ക് പുതുക്കി പണിയുകയാണിപ്പോൾ. അങ്ങാടികളിലെ മറ്റു കെട്ടിട ഉടമകളുംറോഡ് വികസനത്തിനായി സഹകരി
ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |