SignIn
Kerala Kaumudi Online
Friday, 19 April 2024 9.47 PM IST

എ പ്ലസുകാർ 6,​977; സീറ്റുകൾ 5,​396ഉം കോളേജിൽ വേണം കൂടുതൽ സീറ്റുകൾ

ddd

മലപ്പുറം: പ്ലസ്‌വൺ പ്രതിസന്ധി പരിഹരിക്കാൻ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികൾക്ക് സഹായകമാവുമ്പോൾ സമാനമായ നടപടി ഉപരി പഠന മേഖലയിലും നടപ്പാക്കണമെന്ന ആവശ്യം ശക്തം. ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മുഴുവൻ സീറ്റുകൾ കണക്കാക്കിയാലും 6,​000ത്തിൽ താഴെയാണ്. സ്വാശ്രയ കോളേജുകൾ കൂടി കൂട്ടിയാലും 20,​000ത്തിൽ താഴെയേ വരൂ. ഇതുമൂലം പ്ലസ്ടു യോഗ്യത നേടിയ പകുതി കുട്ടികൾക്കും ഡിഗ്രി പഠനത്തിന് അവസരം ലഭിക്കില്ല. പ്ലസ്ടുവിൽ ഇത്തവ

ണ മികച്ച വിജയമാണ് ജില്ല കൈവരിച്ചത്. 89.44 ശതമാനം. 51,543 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. മുൻവ‍ർഷങ്ങളിലെ കണക്കുകൾ പ്രകാരം തൊഴിലധിഷ്ടിത കോഴ്സുകളും എൻജിനീയറിംഗ്, മെഡിക്കൽ കോഴ്സുകളും തിരഞ്ഞെടുക്കുന്നവരെ ഒഴിവാക്കിയാലും 15,000ത്തിന് മുകളിൽ വിദ്യാർത്ഥികൾക്ക് പാരലൽ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാരലൽ കോളേജുകളുള്ള ജില്ല കൂടിയാണ് മലപ്പുറം.

വേണം കൂടുതൽ സീറ്റുകൾ

ജില്ലയിൽ ഒമ്പത് സർക്കാർ കോളേജുകളിലായി 1,546 സീറ്റുകളുണ്ട്. എയ്ഡഡ് കോളേജുകളിൽ 3,852 സീറ്റുകളും. ആകെ 5,​396 സീറ്റുകൾ. എന്നാൽ 6,​977 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഈ കുട്ടികളിൽ ഒരുപങ്ക് മെഡിക്കൽ, എൻജിനീയറിംഗ് പഠനരംഗത്തേക്ക് മാറുമെങ്കിലും മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന കുട്ടികൾക്കടക്കം ഉപരിപഠനത്തിന് അവസരമില്ല. ഇഷ്ടപ്പെട്ട കോഴ്സും കോളേജും ലഭിക്കാനും പ്രയാസം.

യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ മിക്ക കോളേജുകൾക്കും വൈകാതെ മികച്ച സൗകര്യങ്ങളോടു കൂടിയ സ്വന്തം കാമ്പസ് യാഥാർത്ഥ്യമാവുമെന്നത് ഇതിനിടയിൽ ആശ്വാസമേകുന്നു. കെട്ടിടം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുന്നുണ്ട്. 19 എയ്ഡഡ് കോളേജുകളും 65 സ്വാശ്രയ കോളേജുകളുമാണ് മലപ്പുറത്തുള്ളത്. ഇതിനൊപ്പം അഞ്ച് പോളിടെക്നിക്കുകളിലായി 1,180 സീറ്റുകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS TWO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.