വാഷിംഗ്ടൺ: കൊവിഡ് വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിൽ നിന്ന് തന്നെയന്ന കാര്യത്തിൽ ഒരു സംശയവും ബാക്കിയില്ലെന്ന് അമേരിക്ക. യുഎസ് റിപ്പബ്ലിക്കൻ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പ്രതിപാദിക്കുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കൊവിണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടി രൂപികരിച്ച അന്വേഷണ സമിതിയോട് റിപ്പോർട്ട് തയ്യാറാക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിലാണ് ചൈനയിലെ വുഹാൻ വൈറോളജി ലാബിലെ ജനിതക മാറ്റം വരുത്തിയ വൈറസ് ചോർന്നതാണ് വിനാശം വിതച്ച മഹാമാരിക്ക് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് വൈറസ് പടർന്ന് പിടിച്ച വേളയിൽ ചൈന ഇത് ലോകരാജ്യങ്ങളിൽ നിന്ന് മറച്ച് വയ്ക്കാൻ ശ്രമിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. കൂടാതെ തെറ്റായ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയിൽ നിന്ന് ഇപ്പോഴും ഉണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്. ഗെയിൻ ഓഫ് ഫംഗ്ഷൻ എന്ന ഗവേഷണത്തിൽ വുഹാൻ ലാബിലെ ശാസ്ത്രജ്ഞർ ഏർപ്പെട്ടിരുന്നെന്നും ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പരീക്ഷണം തുടർന്നത് വലിയ വിപത്തുകൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ലോകരാജ്യങ്ങൾ ചൈനയെ പ്രതിക്കൂട്ടിൽ നിറുത്തുമ്പോഴും ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ചൈനയുടേത്. കൊവിഡ് ഉത്ഭവ കേന്ദ്രങ്ങളെ കുറിച്ച് പഠിക്കുന്ന ഡബ്യു.എച്ച്.ഒ സംഘത്തിന് അനുമതി നിഷേധിച്ച സംഭവം ചൈനയ്ക്കെതിരെയുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.
വുഹാനിൽ വീണ്ടും കൊവിഡ് , നഗരത്തിലെ മുഴുവൻ ജനങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കും
ബീജിംഗ് : ലോകത്താദ്യമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച ചൈനീസ് ഭരണകൂടം നഗരവാസികളായ മുഴുവൻ പേരേയും പരിശോധനയ്ക്ക് വിധേയമാക്കും.
നഗരത്തില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം രാജ്യത്തിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത് ചൈനീസ് സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാൻജിങ്, ഷങ്ജിയാജി എന്നീ പ്രദേശങ്ങൾ അടുത്തിടെ സന്ദർശിച്ച 15 ലക്ഷം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ചൈനയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാൻ ദ്വീപിലും നിങ്സിയ, ഷാഡോങ് പ്രവിശ്യകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രവിശ്യകളിൽ ഒരു കോടി പരിശോധനകൾ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ഭരണകൂടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |