തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യൻ ശിവലിംഗദാസ സ്വാമിയുടെ 154-ാമത് ജയന്തി ശ്രീമദ് ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
ശ്രീനാരായണഗുരു അരുവിപ്പുറത്ത് തപസ് അനുഷ്ഠിച്ച കാലം മുതൽ ഒപ്പമുണ്ടായിരുന്ന കൊച്ചപ്പി പിള്ളയാണ് പിൽക്കാലത്ത് ശിവലിംഗദാസസ്വാമിയായി തീർന്നത്. ഗുരുഷ്ടകം എന്ന പ്രാർത്ഥനാമന്ത്രത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ശിവലിംഗസ്വാമികളെന്ന് ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ പറഞ്ഞു.
പേട്ട പള്ളിമുക്കിലെ ഗുരു ബുക്ക് സെന്ററിൽ നടന്ന ചടങ്ങിൽ പേട്ട ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീസുഗത്, ഡി. കൃഷ്ണമൂർത്തി, പി.ജി. ശിവബാബു, അശോകൻ ശാന്തി, കെ. ജയധരൻ എന്നിവർ പ്രസംഗിച്ചു. ഡോ. എൻ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |