കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ എസ്.ഐമാർ തമ്മിലടിച്ചു. ഒരാൾക്ക് പരിക്കേറ്റു. പൊതുജനങ്ങൾ കണ്ടുനിൽക്കെയാണ് സംഭവം.ഇന്നലെയാണ് സംഭവം. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്.ഐ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന എസ്.ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്ത്. വനിതാ സ്റ്റേഷനിൽ എസ്.ഐയുടെയും എസ്.എച്ച്.ഒ യുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു.
തിരഞ്ഞെടുപ്പു കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായാണ് തിരികെ എത്തിയത്. ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാര സ്ഥാനത്തെ ചൊല്ലി ഇവർ തമ്മിലുണ്ടായിരുന്ന തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ തന്നെ പറയുന്നു.വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.
പൊലീസിനും സമൂഹത്തിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവായിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി ആവശ്യപ്പെടുകയും മേശ പൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയത്. പിടിവലിയിൽ ഫാത്തിമയുടെ കൈക്ക് പൊട്ടൽ സംഭവിച്ചു. വനിതാ പോലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി പേരുടെ മുന്നിലായിരുന്നു കൈയാങ്കളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |