തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ടിപിആർ മാത്രം നോക്കിയുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി.ഇനിമുതൽ രോഗികളുടെ എണ്ണം നോക്കിയായിരിക്കും ലോക്ക്ഡൗൺ. പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ എത്ര പേർക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതനുസരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഒരാഴ്ച 1000 പേരിൽ 10 പേരിൽ കൂടുതൽ ആളുകൾക്ക് രോഗബാധ ഉണ്ടായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗൺ. ആൾക്കൂട്ട നിരോധനം തുടരും.
ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടത്. വിസ്തീർണമുള്ള വലിയ ആരാധനാലയങ്ങളിൽ പരമാവധി നാൽപ്പതുപേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും.കടകളുടെ പ്രവർത്തനം രാവിലെ ഏഴുമുതൽ രാത്രി ഒൻപതുമണിവരെ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |