തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. മന്ത്രിയെ തറ ഗുണ്ടയെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നുമാണ് കെ.സുധാകരൻ പറഞ്ഞത്. ശിവൻകുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം കമലേശ്വരം ഹാർബർ എൻജിനിയറിംഗ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്. നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം-സുധാകരൻ പറഞ്ഞു. പ്രതിഷേധ ധർണയിൽ യു ഡി എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |