വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ലോസാഞ്ചലസിലെ ബെൽ എയറിലെ അതിമനോഹര സൗധം ഇന്നും ഉടമസ്ഥനെ കാത്തിരിക്കുകയാണ്. എന്നാൽ, രണ്ടു പതിറ്റാണ്ടുകളായി ഉടമസ്ഥന് സ്വന്തം വീട്ടിലേക്ക് എത്തിച്ചേരാനായിട്ടില്ല. കാരണം, ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ സഹോദരനായ ഇബ്രാഹിം ബിൻലാദനാണ് ഈ ബംഗ്ലാവിന്റെ ഉടമ. ഇപ്പോൾ ബംഗ്ലാവ് വിൽക്കാനൊരുങ്ങുകയാണ് ഇബ്രാഹിം. 38.1 ദശലക്ഷം രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
1983ലാണ് ഇബ്രാഹിം ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഈ വീട്ടിൽകഴിഞ്ഞിരുന്നു. സെപ്റ്റംബർ 11 2000ത്തിൽ ഭീകരാക്രമണം നടക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ അവധിക്കാലം ആസ്വദിക്കാൻ പോയ ഇബ്രാഹിമിന് പിന്നെ അമേരിക്കയിലേക്ക് മടങ്ങിവരാൻ സാധിച്ചിട്ടില്ല.
വർഷങ്ങളായി ആൾപ്പാർപ്പില്ലാത്ത കിടക്കുന്നതിനാൽ ബംഗ്ലാവിന്റെ ചിലഭാഗങ്ങൾക്ക് കേടുപാടുകളുണ്ട്. മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂർണമായും നശിച്ചു. എന്നാൽ സ്വിമ്മിംഗ് പൂളും സ്പായും ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേർന്ന് പ്രത്യേകമായി ഒരു പൂൾ ഹൗസും ഉണ്ട്.
7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീർണം.
ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |