ന്യൂഡൽഹി: സെമി ഫൈനലിൽ അർജന്റിനയോട് 2-1 ന് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സിൽ സെമി ഫൈനലിലെത്തിയ വനിതാ, പുരുഷ ഹോക്കി ടീമുകളുടെ പ്രകടനത്തിൽ താൻ അത്യന്തം സന്തുഷ്‌ടനാണെന്നും ടീം പുറത്തെടുത്ത കഴിവിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ക്യാപ്‌ടൻ റാണി റാംപാലിനോടും കോച്ച് സ്ജോർഡ് മരിജ്നെയോടും പ്രധാനമന്ത്രി സംസാരിച്ചു.
പ്രധാനമന്ത്രിയുടെത് പ്രചോദിപ്പിക്കുന്ന ഫോൺകോളായിരുന്നെന്നും വെങ്കല മെഡലിനായുളള മത്സരത്തിൽ ഇന്ത്യൻ ടീം മികച്ച പോരാട്ട വീര്യം പ്രദർശിപ്പിക്കുമെന്നും കോട്ട് സ്‌ജോർഡ് മരിജ്നെ ട്വിറ്ററിൽ നന്ദി പ്രകാശിപ്പിച്ച് അറിയിച്ചു.
സ്വർണമെഡൽ ജേതാക്കളായ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. വിജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും വിഷമിക്കരുതെന്നും പ്രധാനമന്ത്രി ടീം ഇന്ത്യയെ ആശ്വസിപ്പിച്ചിരുന്നു.
Thanks very much Sir @narendramodi for your inspirational phone call, I will bring over the message to the team, we will show resilience and also keep showing the Indian Shernis fighting spirit in the match for the bronze medal. @TheHockeyIndia #PMO
— Sjoerd Marijne (@SjoerdMarijne) August 4, 2021
വെങ്കല മെഡലിനായി ബ്രിട്ടനുമായുളള ഇന്ത്യയുടെ മത്സരം ഓഗസ്‌റ്റ് ആറിനാണ്. കളി തുടങ്ങി രണ്ടാം മിനുട്ടിൽ ഗോൾ വല കുലുക്കിയ ഇന്ത്യയ്‌ക്കെതിരെ അർജന്റീന 18,36 മിനുട്ടുകളിൽ തിരിച്ചടിച്ചു. ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഇന്ത്യക്ക് പിന്നെ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |