മുംബയ്: മൂല്യംകുതിച്ചതോടെ വൻകിട സ്റ്റാർട്ടപ്പുകളുടെ ഗണമായ യുണീകോണിൽ മർച്ചന്റ് പേയ്‌മെന്റ് സേവനദാതാക്കളായ ഭാരത് പേ ഇടംപിടിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബലിൽനിന്ന് ഉൾപ്പടെ 2745 കോടി രൂപ (370 മില്യൺ ഡോളർ)സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യംകുതിച്ചത്.
ഡ്രാഗണീർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ്, സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരും പുതിയതായി നിക്ഷേപം നടത്തി. ടൈഗർ ഗ്ലോബൽ 100 മില്യൺ ഡോളറും ഡ്രാഗണീർ, സ്‌റ്റെഡ്‌ഫോഡ് എന്നിവർ 25 മില്യൺ ഡോളർ വീതവുമാണ് നിക്ഷേപം നടത്തിയത്.
ആറ് മാസത്തിനുള്ളിൽ ഭാരത്‌പേയുടെ മൂല്യം മൂന്നിരട്ടി വർദ്ധിച്ച് 2,1127 കോടി(2.85 ബില്യൺ ഡോളർ)യായി. ഈവർഷം ഫെബ്രുവരിയിൽ കമ്പനി 108 മില്യൺ ഡോളർ സമാഹരിച്ചതോടെ 900 മില്യണായി മൂല്യമുയർന്നിരുന്നു.
അധികാരമാറ്റവും ഉടൻ
കമ്പനിയിലെ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന സുഹെയിൽ സമീർ ഇപ്പോൾ സി.ഇ.ഒയുടെ പദവിയാണ് വഹിക്കുന്നത്. വൈകാതെ അദ്ദേഹം ഡയറക്ടർ ബോർഡിലുമെത്തും. സഹസ്ഥാപകനായ അഷ്‌നീർ ഗ്രോവർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഉടനെ ചുമതലയേൽക്കും. സാങ്കേതിക വിദ്യ, നയതന്ത്രം, മൂലധനസമാഹരണം എന്നിവയുടെ ചുതലയും അദ്ദേഹത്തിനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |