തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020- 21 സാമ്പത്തികവർഷത്തെ ബോണസ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ അതേ നിരക്കിലായിരിക്കും ഇത്തവണയും ബോണസ്. പ്രതിമാസ ശമ്പളം 24,000 രൂപയിൽ താഴെയുള്ളവർക്ക് ബോണസ് ആനുകൂല്യം ലഭിക്കും. ശമ്പളത്തിന്റെ 8.33 ശതമാനം തുകയാവും അനുവദിക്കുക.
അതേസമയം, സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മിൽ കൂടിയാലോചിച്ച് അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കുകയോ നിയമസഭയിൽ പ്രഖ്യാപിക്കുകയോ ചെയ്തേക്കും.
സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ശമ്പളപരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം വികസന അതോറിറ്റിയിലെ (ട്രിഡ) വിരമിച്ച ജീവനക്കാർക്കുകൂടി പത്താം പെൻഷൻ പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |