ലവ്‌ലിനയുടെ സെമി മത്സരം സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ച് ആർ.കെ മനോജ് കുമാർ വിലയിരുത്തുന്നു
ആദ്യമായാണ് ലവ്‌ലിന ഒളിമ്പിക്സിൽ മത്സരിക്കുന്നത്. സുമനേലി ലോക ചാമ്പ്യനാണ്. ഇരുവരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലായിരുന്നു ടോക്യോയിലേത്. തുടക്കത്തിൽത്തന്നെ എതിരാളിക്ക് മേൽ മാനസിക ആധിപത്യം നേടിയെടുക്കാൻ തുർക്കി താരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. സുമനേലിയുടെ വേഗതയിലും ഫുട്‌വർക്കിലും ലവ്‌ലിന തുടക്കത്തിലൊന്നു പതറിയതാണ് നിർണായകമായത്.പിന്നീട് പൊരുതിനോക്കിയെങ്കിലും ബാക്ക്ഫുട്ടിൽ കളിക്കാനുള്ള തന്ത്രം നടപ്പിലാക്കാൻ ലവ്‌ലിനയ്ക്ക് കഴിയാതെ പോയി. ലോക വേദികളിലെ അനുഭവപരിചയമാണ് മത്സരം തന്റെ വരുതിയിൽത്തന്നെ നിറുത്തുന്നതിന് സുമനേലിയെ സഹായിച്ചത്.
സ്വർണം നേടാൻ സാധിക്കാത്തതിൽ നിരാശയുണ്ടെങ്കിലും രാജ്യത്തിന് വെങ്കലമെങ്കിലും നേടിക്കൊടുക്കാനായ സന്തോഷത്തിൽ അത് മറക്കുന്നു.12 വർഷത്തെ വിശ്രമമില്ലാത്ത പരിശ്രമത്തിന്റെ ഫലമാണ് ഈ മെഡൽ. ഇനി എനിക്ക് കുറച്ചുദിവസം അവധിയെടുത്ത് വിജയം ആഘോഷിക്കണം.
- ലവ്‌ലിന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |