തിരുവനന്തപുരം: കൊവിഡ് മരണകാര്യത്തിൽ സർക്കാരിന് അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെയെല്ലാം ആ പട്ടികയിൽതന്നെ രേഖപ്പെടുത്തുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഏതെങ്കിലും മരണങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടുത്തുമെന്നും തദ്ദേശവകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തെ കൊവിഡ് മരണങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഡി.എം.ഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടത് കൊണ്ടാണ് വൈകാൻ കാരണം. സാദ്ധ്യമാകും വേഗത്തിൽ മുഴുവൻ പട്ടികയും പ്രസിദ്ധീകരിക്കും. 2020 ജൂലായ് മുതൽ 2021 ജൂലായ് വരെയുള്ള കണക്കുകളാണ് തയാറാക്കിയിരിക്കുന്നത്.
വാക്സിൻ എടുത്തവർ കൊവിഡ് ബാധിതരാകുന്നുണ്ട് . അതേസമയം, ഒരിക്കൽ കൊവിഡ് വന്നവർക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് കേരളത്തിൽ കുറവാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |