ന്യൂഡൽഹി :രണ്ടാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്. കേരള സന്ദർശനത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയ്ക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനം. ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാട്ടി. വേണ്ടത്ര പരിശോധനയും നിരീക്ഷണവും നടത്താത്തതാണ് രോഗവ്യാപനത്തിന് കാരണം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൻസുഖ് മണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണിൽ ചർച്ച നടത്തി. രോഗപ്രതിരോധം വിശദമായി ചർച്ച ചെയ്‌തെന്ന് മാണ്ഡവ്യ പിന്നീട് ട്വീറ്റ് ചെയ്തു. പ്രതിരോധ നടപടികൾ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒപ്പം കേരളത്തിന് രോഗപ്രതിരോധത്തിന് എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.
കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകൾ
നിർദ്ദേശങ്ങൾ
എൺപത് ശതമാനവും ഡെൽറ്റാ വകഭേദം
മേയിലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 20,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 80% ഡെൽറ്റാ വകഭേദമാണ്. കൊല്ലം ജില്ലയിൽ രോഗനിരക്ക് വളരെ കുറവാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗവ്യാപനം അധികമാണ്.രോഗികളിൽ 85 ശതമാനവും വീടുകളിൽ ഐസോലേഷനിൽ കഴിയുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
42,625 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് 42,625 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 562 പേർ കൂടി മരിച്ചു.രാജ്യത്തെ ആകെ രോഗികൾ 3,17,69,132 ആയി. രോഗമുക്തർ 3,09,33,022 .ആകെ 4,25,757 കൊവിഡ് മരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |