SignIn
Kerala Kaumudi Online
Thursday, 25 April 2024 10.56 PM IST

മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി, രണ്ടാം തരംഗത്തിൽ കേരളം പരാജയം , കൊവിഡ് പരിശോധന കൂട്ടണം

covid

ന്യൂഡൽഹി :രണ്ടാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്. കേരള സന്ദർശനത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയ്ക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനം. ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാട്ടി. വേണ്ടത്ര പരിശോധനയും നിരീക്ഷണവും നടത്താത്തതാണ് രോഗവ്യാപനത്തിന് കാരണം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൻസുഖ് മണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണിൽ ചർച്ച നടത്തി. രോഗപ്രതിരോധം വിശദമായി ചർച്ച ചെയ്‌തെന്ന് മാണ്ഡവ്യ പിന്നീട് ട്വീറ്റ് ചെയ്തു. പ്രതിരോധ നടപടികൾ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒപ്പം കേരളത്തിന് രോഗപ്രതിരോധത്തിന് എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.

കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകൾ

  • കേരളത്തിൽ മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ നിരീക്ഷണ സംവിധാനങ്ങൾ ഇല്ല
  • രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്ക്
  • സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം
  • സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ച
  • ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല
  • റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.
  • ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണ്

നിർദ്ദേശങ്ങൾ

  • പരിശോധന വർദ്ധിപ്പിക്കണം
  • വാക്സിനേഷൻ കൂട്ടണം
  • പീഡിയാട്രിക്ക് അടക്കം കൂടുതൽ അത്യാഹിത വിഭാഗങ്ങളും വെന്റിലേറ്ററുകളും
  • ഒരുക്കണം
  • ജില്ലാ അടിസ്ഥാനത്തിൽ ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം കുറയ്ക്കണം

എൺപത് ശതമാനവും ഡെൽറ്റാ വകഭേദം
മേയിലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 20,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 80% ഡെൽറ്റാ വകഭേദമാണ്. കൊല്ലം ജില്ലയിൽ രോഗനിരക്ക് വളരെ കുറവാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗവ്യാപനം അധികമാണ്.രോഗികളിൽ 85 ശതമാനവും വീടുകളിൽ ഐസോലേഷനിൽ കഴിയുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

42,625 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 42,625 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 562 പേർ കൂടി മരിച്ചു.രാജ്യത്തെ ആകെ രോഗികൾ 3,17,69,132 ആയി. രോഗമുക്തർ 3,09,33,022 .ആകെ 4,25,757 കൊവിഡ് മരണങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.