തിരുവനന്തപുരം: കുണ്ടറയിൽ കിണർ നിർമ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച കൊല്ലം സ്വദേശികളായ രാജൻ, മനോജ്, ശിവപ്രസാദ്, സോമരാജൻ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
രാജന്റെ കുടുംബത്തിന് അഞ്ച് ലക്ഷം (ഭാര്യയ്ക്ക് 1 ലക്ഷവും, രണ്ടു മക്കൾക്ക് രണ്ടു ലക്ഷം വീതവും), മനോജിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം (ഭാര്യയ്ക്ക് 1 ലക്ഷവും, രണ്ടു മക്കൾക്ക് രണ്ടു ലക്ഷം വീതവും), ശിവപ്രസാദിന്റെ അമ്മയ്ക്ക് രണ്ടു ലക്ഷം , സോമരാജന്റെ കുടുംബത്തിന് നാല് ലക്ഷം (ഭാര്യയ്ക്ക് രണ്ടു ലക്ഷവും , രണ്ടു മക്കൾക്ക് ഓരോ ലക്ഷം വീതവും) അനുവദിക്കും. .
₹എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനുള്ള തദ്ദേശ വകുപ്പിന്റെ നിലാവ് പദ്ധതിയിൽ 100 എൽ.ഇ.ഡി ബൾബുകൾ വീതമുള്ള പാക്കേജുകളും ഉൾപ്പെടുത്തും.
₹ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ഒ.പി. സാജുവിന്റെ മകൻ കട്ടപ്പന വെള്ളയാംകുടി സ്വദേശി അജയ് സാജുവിന് ഇടുക്കി ജില്ലയിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകും.
₹മട്ടന്നൂർ ഗവ. പോളി ടെക്നിക്ക് കോളേജിൽ സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിലെ പുതിയ ബ്രാഞ്ചുകളിലേക്ക് 10 പുതിയ തസ്തികകൾ സൃഷ്ടിക്കും. സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗങ്ങളിലായി ഹെഡ് ഒഫ് സെക്‌ഷൻ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്സ്‌മാൻ, ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ എന്നിങ്ങനെ ഓരോ തസ്തിക വീതമാണ് സൃഷ്ടിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |