കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ റഹിം യാർ ഖാൻ ജില്ലയിലെ സിദ്ധിവിനായക് ക്ഷേത്രം അക്രമികൾ നശിപ്പിച്ചു. കെട്ടിടത്തിന് കേടുവരുത്തിയതിനൊപ്പം വിഗ്രഹങ്ങൾക്കും വ്യാപക നാശം ഉണ്ടാക്കിയിട്ടുണ്ട്. തുടർ ആക്രമണങ്ങൾ തടയുന്നതിനും പ്രദേശത്ത് താമസിക്കുന്ന ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും അർദ്ധ സൈനികരെ ഉൾപ്പടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്തെ ഒരു മുസ്ലിം കബർസ്ഥാൻ കേടുവരുത്താനും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നുള്ള സോഷ്യൽമീഡിയാ പ്രചരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ആയുധ ധാരികളായ അക്രമികൾ ക്ഷേത്രത്തിന് മുന്നിൽ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകൾ, വടികൾ, കല്ലുകൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളിൽ തീയിടാനും ശ്രമമുണ്ടായി. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യൽ മീഡിയിലൂടെ പ്രചരിച്ചിട്ടും ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
പാകിസ്ഥാനിലെ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ പരിഗണന നൽകുന്നുണ്ടെങ്കിലും ഇത് കടലാസിൽ മാത്രമൊതുങ്ങുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ച് ഹിന്ദുക്കൾക്കുനേരെ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത്. പലരെയും നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ അധികൃതരെ സമീപിച്ചാലും ഒരു സഹായവും ലഭിക്കാറില്ല. പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ യൂറോപ്യൻ പാർലമെന്റ് നേരത്തേ അപലപിച്ചു.
Hindu temple in Bhong, Rahim Yar Khan attacked, set on fire by a violent mob, idols vandalised and holy scriptures desecrated. pic.twitter.com/LpSLLFo5pE
— Naila Inayat (@nailainayat) August 4, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |