നാഗർകോവിൽ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കന്യാകുമാരി ജില്ലാഭരണകൂടം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. തമിഴ്നാട് സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. തമിഴ്നാട് പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തുന്നത്. ഇന്ന് മുതൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്കാണ് ഈ ചട്ടം ബാധകമാക്കിയിരിക്കുന്നത്. ഒപ്പം ഇ - പാസും വേണം.
അതേസമയം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവർക്ക് ഇളവ് നൽകും. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളെയും കളിയിക്കാവിള ചെക്ക്‌പോസ്‌റ്റിൽ തടഞ്ഞ് മതിയായ രേഖകൾ കൈവശം ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് തമിഴ്നാട്ടലേക്ക് കടത്തിവിടുന്നത്. ആശുപത്രികളിലേക്ക് പോകുന്നവരെ തടയുന്നില്ല. അതിർത്തിയിൽ 24 മണിക്കൂറും പരശോധന ഉണ്ടാകുമെന്ന് കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് പറഞ്ഞു. ചരക്ക് വാഹനങ്ങൾക്ക് ഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |