തിരൂർ: കൊവിഡ് പ്രതിസന്ധിമൂലം വരുമാനമില്ലാതായ ഒരുപാടാളുകൾ ഉണ്ട്. ഇതിനിടയിൽ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടാവുകയാണ് പൊലീസുകാരുടെ പിഴ ഈടാക്കൽ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പറഞ്ഞുകൊണ്ട് പൊലീസുകാർ തോന്നുംപോലെ പിഴയിടുകയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
കഴിഞ്ഞ ദിവസം കടയുടെ മുന്നിൽ ആറ് പേർ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ട പൊലീസ് നടപടി വാർത്തയായിരുന്നു. തിരൂർ പത്തനാപുരത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് പിഴയിടാൻ നോക്കിയ പൊലീസുകാർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നാട്ടുകാർ പൊലീസിനെ വളയുകയും, ഒടുവിൽ ഉദ്യോഗസ്ഥർ അവിടെ നിന്ന് തടി തപ്പുകയുമാണ്. പൊലീസിന്റെ സ്ഥിരം പരിപാടിയാണിതെന്നും, പൈസയുണ്ടാക്കാൻ വേണ്ടി മാത്രം നടക്കുകയാണോ, ഒരു മര്യാദ വേണ്ടേ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |