ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പത്തൊൻപത് ദിവസമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. അതിനുതൊട്ടുമുൻപ് റെക്കോർഡ് കുതിപ്പായിരുന്നു.
എന്താണ് ഇത്രയും ദിവസം വില വർദ്ധിപ്പിക്കാത്തതെന്ന് ചോദിച്ചുകൊണ്ടാണ് ചിദംബരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.ജൂലായ് 19 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു. അതിനാലാണോ ഇന്ധനവില കൂട്ടാത്തത് എന്നായിരുന്നു ആദ്യത്തെ ചോദ്യം.
പെഗസസ് ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് ഫോൺ കോളുകൾ ചോർത്തുമെന്ന് പേടിച്ച് എണ്ണക്കമ്പനി മേധാവികൾ പരസ്പരം സംസാരിക്കാനാവാത്തതാണോ വില കൂടാത്തതിന്റെ കാരണമെന്നായിരുന്നു അടുത്ത ചോദ്യം. ഓഗസ്റ്റ് 15 വരെ ഇവരെല്ലാം ക്വാറന്റീനിലായതിനാലാണോ എന്നും അദ്ദേഹം ചോദിച്ചു. ഈ മൂന്ന് കാര്യങ്ങളും പെട്രോൾ, ഡീസൽ വില വർദ്ധനയെ സ്വാധീനിച്ചോയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Petrol & Diesel prices have not been changed for 19 days because:
— P. Chidambaram (@PChidambaram_IN) August 5, 2021
a) Parliament session commenced on 19th July, i.e. 18 days ago
b) Chiefs of Oil Marketing Companies cannot talk to each other because their phones are infiltrated by Pegasus spyware and the Israelis are listening
c) All the chiefs are in quarantine until
— P. Chidambaram (@PChidambaram_IN) August 5, 2021
15th August
d) All of the above
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |