SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.18 AM IST

കുഞ്ഞുമോന്റെ ബോർഡിൽ വാർത്തകൾ ഹിറ്റാണ്

okkal

പെരുമ്പാവൂർ: ഒക്കൽ ജംഗ്ഷനിൽ ബസ്റ്റോപ്പിനോട് ചേർന്നുള്ള വാർത്താ ബോർഡും മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ അതിൽ വാർത്ത എഴുതുന്ന കുഞ്ഞുമോനും നാട്ടിൽ ഏർക്കും സുപരിചിതർ. കുഞ്ഞുമോന്റെ വാർത്തകൾ വായിക്കാത്തവർ ഒക്കലിൽ ചുരുക്കം. ജനങ്ങൾക്ക് ആവശ്യമായ ഏറ്റവും പുതിയ വാർത്തകളും അറിയിപ്പുകളുമാണ് ബോർഡിനെ ജനപ്രിയമാക്കുന്നത്.

കുഞ്ഞുമോന്റെ വാർത്താ ബോർഡ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ബി.ജെ.പിയുടെ സംരക്ഷണയിലാണ് ബോർഡിപ്പോൾ. ഒക്കൽ പൗരസമിതി പ്രവർത്തകരായിരുന്നു ഒക്കൽ വർഗീസും കുഴയൻവേലി കുഞ്ഞുമോനും ചേർന്ന് ആരംഭിച്ചതാണ് ബോർഡ്. തുടക്കത്തിൽ രണ്ടുപേരും മാറിമാറിയാണ് എഴുതിയിരുന്നത്. അന്ന് രണ്ടുപേരും ബി.ജെ.പിയുടെ സജീവ പ്രവർത്തകരും കുഞ്ഞുമോൻ ഒക്കൽ പഞ്ചായത്ത് രൂപീകരിക്കുന്നതിനു മുമ്പുള്ള കൂവപ്പടി പഞ്ചായത്തിലെ ബി.ജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. അതുകൊണ്ട് തന്നെ ബോർഡിൽ ബി.ജെ.പി വാർത്താ ബോർഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാലും പൊതു വിഷയങ്ങൾക്കാണ് മുൻതൂക്കം.

വർഗീസ് ബി.ജെ.പി. വിട്ട് സി.പി.ഐയിൽ ചേർന്നതോടെ ബോർഡ് എഴുത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കുഞ്ഞുമോന് മാത്രമായി. റോഡിന് വീതി കൂട്ടുന്നതിന് അനുസരിച്ച് പല പ്രാവശ്യം ബോർഡ് പിന്നിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നെങ്കിലും ബോർഡ് എഴുത്ത് മാറ്റിവയ്ക്കാൻ കുഞ്ഞുമോൻ തയ്യാറായില്ല. പ്രളയ കാലത്ത് ബോർഡിന്റെ മുക്കാൽഭാഗവും ഒക്കൽ ജംഗ്ഷനും വെള്ളത്തിൽ മുങ്ങിക്കിടന്ന ഒരാഴ്ച മാത്രമാണ് എഴുത്തു മുടങ്ങിയതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടെലിവിഷനും നവമാധ്യമങ്ങളും പ്രചാരത്തിൽ വരുന്നതിനു മുമ്പ് പ്രധാന വാർത്തകൾ അറിയാൻ യാത്രക്കാരും നാട്ടുകാരും ഈ ബോർഡിനു മുമ്പിൽ കുഞ്ഞുമോൻ എഴുതുന്നത് ആകാംക്ഷയോടെ നോക്കി നിൽക്കുമായിരുന്നു. ദിവസവും അതിരാവിലെ എഴുന്നേറ്റ് നാലഞ്ച് പത്രങ്ങൾ വായിക്കും. എന്നിട്ട് അതിൽ നിന്നും ക്രോഡീകരിക്കുന്ന വാർത്തകളാണ് ബോർഡിൽ എഴുതുക. രാവിലെ ഏഴുമണിക്കാണ് എഴുത്ത്. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകാൻ ബസ്റ്റോപ്പിൽ എത്തുമ്പോൾ ബോർഡിൽ അന്ന് ഹർത്താലാണെന്ന് കണ്ട് ആളുകൾ തിരിച്ചുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .
ബി.ജെ.പി ബോർഡ് ആണെങ്കിലും ആനുകാലിക പ്രശ്‌നമായ ഇന്ധനവില വർദ്ധന അടിയന്തരമായി നിയന്ത്രിക്കണം എന്ന വാർത്തയാണ് ഇപ്പോൾ ഈ ബോർഡിലേക്ക് വീണ്ടും ജനശ്രദ്ധ തിരിയാൻ കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NEWS BOARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.