SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

കൊവിഡ് എണ്ണത്തിൽ കുറവ്, ടി.പി.ആറിൽ വർദ്ധന

covid

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 2,373 പേർക്കാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്.ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 24,005ആയി.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനയുണ്ട്. 10.97 ആണ് ഇന്നലത്തെ ടി.പി.ആർ.2,310 പേർക്കും സമ്പർക്കം വഴിയാണ് രോഗം.1,888 പേർ രോഗ മുക്തി നേടി.ജില്ലയിലെ 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി.പിറവംമുൻസിപാലിറ്റിയും,മഞ്ഞപ്ര,കാഞ്ഞൂർ,ചെല്ലാനം,പാമ്പാക്കുട,പാലക്കുഴ,ഇലഞ്ഞി,തിരുമാറാടി,മാറാടി,ആയവനാ,വാളകം,രാമമംഗലം,വടവുകോട്,പഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.
വെങ്ങോല - 92
തൃക്കാക്കര - 89
പായിപ്ര - 72
കോട്ടുവള്ളി - 58
വാഴക്കുളം - 58
കരുമാലൂർ - 55
കളമശ്ശേരി - 53
ചെല്ലാനം - 53
നെല്ലിക്കുഴി - 52
തൃപ്പൂണിത്തുറ - 51

പൂർണ വാക്‌സിനേറ്റഡ് ജില്ലയാക്കാൻ പദ്ധതിയുമായി കളക്ടർ

എറണാകുളത്തെ 100 ശതമാനവും വാക്‌സിനേറ്റ് ചെയ്ത ജില്ലയാക്കി മാറ്റാനുള്ള പരിശ്രമങ്ങൾ വളരെ വേഗത്തിൽ മുന്നേറുകയാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. ഇതിന്റെ ഭാഗമായി 45 വയസിനു മുകളിൽ പ്രായമുളള മുഴുവൻ പേർക്കും ഗുരുതര രോഗബാധിതർക്കും ഉടൻ വാക്‌സിൻ ലഭ്യമാക്കാനുളള തീവ്രയജ്ഞത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി ഞായറാഴ്ച്ച വരെയുളള മൂന്ന് ദിവസങ്ങളിൽ ജില്ലയിലെ എല്ലാ സർക്കാർ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും വാക്‌സിന്‍ വിതരണം. ഐ.എം.എ, ജില്ലയിലെ സ്വകാര്യ ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെ ഇതിനുവേണ്ടി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. നിലവിൽ ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുളള 98 ശതമാനം പേർക്കും 45 വയസിന് മുകളിൽ പ്രായമുളള 76 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിന്‍ നൽകി കഴിഞ്ഞതായി കളക്ടർ അറിയിച്ചു. വെളളി, ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക വാക്‌സിനേഷൻ പദ്ധതിക്കായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID TODAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.