ആലപ്പുഴ: ജൈവകൃഷിക്കായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡിന് ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടറും ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോ.കെ.വേണുഗോപാൽ അർഹനായി.10000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് അടുത്തമാസം കൃഷിമന്ത്രി പി.പ്രസാദ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മട്ടുപ്പാവിലെ വ്യത്യസ്തമായ ജൈവകൃഷിയാണ് വേണുഗോപാലിനെ അവാർഡിനർഹനാക്കിയത്. ഉപയോഗശൂന്യമായ വലിയ പ്ലാസ്റ്റിക് പൈപ്പുകളും തെർമോക്കോൾ പെട്ടികളും മഴവെള്ള സംഭരണിയിലെ ജലവും ബയോഗ്യാസിലെ ജൈവവളവും ഉപയോഗിച്ചാണ് വെണ്ട, തക്കാളി , ഇഞ്ചി, മഞ്ഞൾ, പയർ, പാവൽ,പടവലം, കോവൽ,കോളിഫ്ലവർ തുടങ്ങിയവ കൃഷി ചെയ്തത്.
മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ 25ലേറെ അംഗീകാരങ്ങൾ ഡോ.വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണൽ ഡയറക്ടറും ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ അന്തർദ്ദേശീയ,ദേശീയ തലത്തിൽ അവതരിപ്പിച്ചിട്ടുള്ള ഡോക്ടറുമാണ്. ചന്ദനക്കാവ് ശ്രീമംഗലത്ത് സ്ഥിരതാമസമാക്കിയ ഡോ.വേണുഗോപാൽ കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയാണ്. മെഡിക്കൽ കോളേജ് കോളേജ് ശിശുരോഗവിഭാഗം പ്രൊഫസർ ഡോ. ശ്രീലതയാണ് ഭാര്യ. മക്കൾ : ഗോപീകൃഷ്ണ ,ഗോപിക വേണുഗോപാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |