തൃശൂർ: മറ്റ് വ്യാപാര സ്ഥാപനങ്ങൾ എല്ലാം തുറക്കാൻ അനുമതി നൽകുകയും ഹോട്ടലുകളിൽ പകുതി സീറ്റിൽ പോലും ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കാതെ ഓൺലൈൻ പാഴ്‌സൽ ഭക്ഷണ വിതരണം മാത്രം അനുവദിക്കുന്ന പുതിയ നിയന്ത്രണങ്ങളും തീരുമാനവും പുനഃപരിശോധിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ഹോട്ടലുടമകളെയും, തൊഴിലാളികളെയുമാണ് സർക്കാർ നിരാശരാക്കിയത്. ഗ്രാമങ്ങളിലും, ഉൾനാടുകളിലും പാഴ്‌സലോ, ഹോം ഡെലിവറിയോ പ്രയോഗികമല്ല. മുപ്പത് ശതമാനം ഹോട്ടലുകളാണ് പാഴ്‌സലിന് മാത്രമായി തുറക്കുന്നത്. ഹോട്ടലുടമകളുടെയും, ജീവനക്കാരുടെയും സാമ്പത്തിക പ്രതിസന്ധി സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. കൊവിഡ് മാനദണ്ഡം പാലിച്ച് പകുതി സീറ്റിലെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സാഹചര്യം അനുവദിക്കണം. ചെറുകിട, ഇടത്തരം ഹോട്ടലുടമകളുടെയും, തൊഴിലാളികളുടെയും നിലവിലെ അവസ്ഥ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ജില്ലാ സെക്രട്ടറി സി. ബിജുലാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |